നെയ്യാറ്റിന്‍കര: ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ സിപിഎം ഗുണ്ടകള്‍ റിമാന്റില്‍. വെള്ളിയാഴ്ച രാത്രി 7.30ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ വഴുതൂര്‍ സ്വദേശികളായ രാജേഷ്, വിഷ്ണു, മണികണ്ഠന് എന്നിവരെ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും അക്രമിയ്ക്കാന്‍ ശ്രമിക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളായ സിപിഎം ഗുണ്ടകളായ പെരുമ്പഴുതൂര്‍ തൊഴുക്കല്‍ വടക്കും തൈവിളാകം ഉഷസില്‍ വിനയന്(34), പുന്നയ്ക്കാട് തേരന്നൂര്‍ രഞ്ചിത്ത്(22), പുന്നയ്ക്കാട് വടക്കോട് ഐകുളത്തില് വീട്ടില്‍ വിശാഖ്(24) എന്നിവരെയാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതികളായ ഇവര്‍ സിപിഎം, ഡിവൈഎഫ്ഐ പെരുമ്പഴുതൂര്‍ ഏര്യകമ്മിറ്റിയില്‍ ചുമതല വഹിക്കുന്നവരാണ്. ഇവരുടെ പേരില്‍ കഞ്ചാവ് ഉപയോഗം, വീട് കയറി അക്രമംതുടങ്ങിയ നിരവധികേസ്സിലെ പ്രതികളുമാണ്. വെള്ളിയാഴ്ച രാത്രി പിടികൂടിയ പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: