കണ്ണൂര്‍: പുഴയെഅറിയാനും തുഴയെറിയാനും ആര്‍ത്തുല്ലസിക്കാനുമായി ജില്ലാ ഭരണകൂടവും ജില്ലാടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്ന്ന്സംഘടിപ്പിക്കുന്ന കാട്ടാമ്പള്ളി റിവര്എക്സ്പെഡിഷന് ഇന്ന് നടക്കും. കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലി ഫിഷ്വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടിസംഘടിപ്പിക്കുന്നത്. അമ്പതോളം ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി രാവിലെ 8ന് കാട്ടാമ്പള്ളി ബോട്ടുജെട്ടി പരിസരത്ത് പരിപാട ിഉദ്ഘാടനം ചെയ്യും. ജില്ലാ ടൂറിസംപ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി ഡി.ഗിരീഷ്കുമാര്‍ ചടങ്ങില്‍ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ആദ്യം കയാക്കിങ് പഠിക്കാം. പിന്നീട് കാട്ടാമ്പള്ളി പാലത്തിന് സമീപത്ത് നിന്നും കാക്കതുരുത്തി, പാമ്പുരുത്തി, റോബിന്‍ഹുഡ് തുരുത്തുകളിലെ ഓളപ്പരപ്പിലൂടെഒരു ട്രിപ്പും പോവാം. എട്ടുകിലോമീറ്റര്‍ നീളുന്ന ഈയാത്രയിലൂടെ തുരുത്തുകളുടെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുത്ത് തിരിച്ചുവരാം.രണ്ട് സെഷനുകളായാണ ്കയാക്കിങ് പരിശീലന പരിപാടിയും തുരുത്തകളിലൂടെയുളള യാത്രയും. ആദ്യ സെഷന് രാവിലെ 6.45 മുതല്‍ 11 വരെയും രണ്ടാമത്തെ സെഷന് ഉച്ചയ്ക്ക് 2.45 മുതല്‍വൈകിട്ട് 6.30 വരെയും നടക്കും.
കയാക്കിങ് പോലുള്ള സാഹസിക കായികവിനോദങ്ങളുടെ രസവും സാഹസികതയുമെല്ലാം കുട്ടികളിലുംമുതിര്ന്നവരിലും എത്തിക്കാനാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജെല്ലി ഫിഷ്വാട്ടര്സ്പോര്ട്സ് ക്ലബ്ബിന്റെ സ്ഥാപകനായ കൗശിക് കൊടിത്തൊടിപറഞ്ഞു. ലോകത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് അഡ്വെഞ്ചര്‍ ടൂറിസം. ഓഫ് ബീറ്റ്കായിക ഇനമായ കയാക്കിങ്ങിന് നമ്മുടെ നാട്ടില്കൂടുതല് ശ്രദ്ധ കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുരുത്തുകളിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച്അറിയാനും കൂടിയാണ് ഈ യാത്ര. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: