ചെറുപുഴ: ചെറുപുഴ പോലീസ് സ്റ്റേഷനില്‍ എസ്ഐ പോലീസുകാരനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡിവൈഎസ്പി അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് എസ്ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയത്. സ്റ്റേഷനില്‍ വെച്ച് എസ്ഐ പുകവലിക്കുന്ന ചിത്രം എടുക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.രഹസ്യാന്വേഷണ വിഭാഗ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാല്‍ ചെറുപുഴ പോലീസ് സ്റ്റേഷനിലെഎത്തി അന്വേഷണം നടത്തി. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരില്‍ നിന്നും മൊഴിയെടുത്തു. ഭൂരിപക്ഷം പോലീസുകാരും എസ്ഐക്ക് എതിരാണ്. എസ്ഐ പോലീസുകാരോട് മേശമായി പെരുമാറുന്നതായി നിരവധി പരാതി ഉണ്ടായിരുന്നെങ്കിലും നടപടിയെടുക്കാന്‍ തയ്യാറാകാത്തതാണ് കയ്യാങ്കളിയില്‍ എത്തിച്ചതെന്ന് ചില പോലീസുകാര്‍ തന്നെ പറയുന്നു.
എസ്ഐ സ്മിതേഷ് നേരത്തെ ചെറുപുഴ പഞ്ചായത്ത് വനിതാ അംഗത്തെ ജീപ്പ് തടഞ്ഞ് നിര്‍ത്തി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതില്‍ ഇപ്പേഴും അന്വേഷം നടക്കുകയാണ്. പെതുജനങ്ങളോടും എസ് ഐയുടെ പെരുമാറ്റം മേശമായ രീതിയിലാണെന്ന് വ്യാപക പരാതിയുണ്ട്. പോലീസ് സ്റ്റേഷന് വന്നത് മുതല്‍ സമീപത്തെ കൃഷിഭവന്, മൃഗാശുപത്രി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പോലീസ് സ്റ്റേഷനിലെ വാക്കേറ്റം ജോലിയില്‍ ബുദ്ധിമുട്ടാകുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: