വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം കൊണ്ടുവന്ന ഉത്തരവ് മുസ്ലിങ്ങള്‍ക്ക് നിരോധനം ഏര്പ്പെടുത്തലല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഒപ്പുവെച്ച ഉത്തരവ് അന്താരാഷ്ട്ര തലത്തില്‍ വന്‍ വിവാദമാവുകയും ഇതിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ട്രംപ് വിവാദ ഉത്തരവിനെ ന്യായീകരിച്ചത്.
അധികാരത്തിലെത്തി ഒരാഴ്ച്ചയ്ക്കുള്ളില്‍ എടുത്ത ഈ നടപടിക്കെതിരെ ന്യൂയോര്‍ക്ക് ഉള്‍പ്പടെ യുഎസിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പലയിടങ്ങളിലും വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാര്‍ ട്രംപിനെതിരെയുള്ള മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി ഒത്തുകൂടി. അതിനിടെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് ജില്ലാ കോടതി താത്കാലികമായി സ്റ്റേ ചെയ്തു.
ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് കൃത്യമായ രേഖകളുമായി രാജ്യത്തെത്തിയവരെ വിമാനത്താവളങ്ങളില്‍ തടയാന്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന് നല്കിയ ഹര്‍ജിയില്‍ ബ്രൂക്ക്ലൈന്‍ കോടതി ജഡ്ജി ഡോണല്ലി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് വന്നതിന് ശേഷവും ചില വിമാനത്താവളങ്ങളില്‍ അഭയാര്‍ത്ഥികളെ തടയുന്നതായും റിപ്പോര്‍ട്ടുണ്ട്.
ട്രംപിന്റെ ഈ നടപടിക്ക് തുല്യമായ നീക്കം ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. എന്നാല്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അതേസമയം അമേരിക്കയെപ്പോലെ പിറകോട്ടു പോകുന്ന നയമല്ല തങ്ങളുടേതെന്നും വിസയുള്ള ആര്‍ക്കും ഇറാനിലേക്ക് വരാമെന്നും വിദേശകാര്യ മന്ത്രി ജവാദ് സരീഫ് ട്വീറ്ററിലൂടെ അറിയിച്ചു. ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ജലാ മെര്‍ക്കലും യുഎസ് നടപടിയെ വിമര്‍ശിച്ചിരുന്നു.
ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് വെള്ളിയാഴ്ചയാണ് ഒപ്പുവച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്കുള്ള ഏഴു യാത്രക്കാരെ ഈജിപ്തിലെ കെയ്റോ വിമാനത്താവളത്തില്‍ വിലക്കിയിരുന്നു. ഇറാഖ്, ഇറാന്, യെമന്‍, ലിബിയ, സോമാലിയ, സുഡാന്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ അമേരിക്കയില്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് 120 ദിവസത്തേക്കു മരവിപ്പിക്കാനുമാണ് ട്രംപിന്റെ പുതിയ ഉത്തരവില്‍ പറയുന്നത്.
ഡൊണാള്‍ഡ് ട്രംപിനെതിരേ മിച്ചിഗണ്‍ സര്‍വകലാശാല
വാഷിംഗ്ടണ്‍: മുസ്ലീം രാജ്യങ്ങളില്‍ നിന്നുളള അഭയാര്‍ഥികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ മിച്ചിഗണ്‍ സര്‍വകലാശാല രംഗത്ത്. സര്‍വകലാശായിലുളള വിദേശ വിദശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പുറത്തുവിടല്ലെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.
മതവും ജാതിയും പൗരത്വവും നോക്കാതെയാണ് ഇവിടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്. 1840 മുതല്‍ സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സര്കലകശാല പ്രതിജ്ഞാബദ്ധമാണ്.
മുസ്ലീം ഭൂരിപക്ഷമുളള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ട്രംപ് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: