ന്യൂദല്‍ഹി: ആയിരം രൂപ നോട്ട് പുതിയ രൂപത്തില്‍ മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ നിറത്തിലുള്ള നോട്ടിന്റെ രൂപകല്‍പ്പന നടന്നു വരികയാണെന്നും റിസര്‍വ്വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് തീരുമാനം.
ഇതിനായി എയര്‍ കാര്‍ഗോ ചാര്‍ട്ടര്‍ സര്‍വീസ് ലഭ്യമാക്കുന്നവരില്നിന്നു ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതെന്നു സൂചനയുണ്ട്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നാളെയാണ്.
ആയിരം രൂപ നോട്ട് വിപണിയിലെത്തുന്നതോടെ നിലവിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.
അതിനിടെ എടിഎമ്മുകളില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 ആയി വര്‍ദ്ധിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നോട്ടു നിരോധനത്തിനു മുമ്പ് എടിഎമ്മുകളില്‍ പ്രതിദിനം നിറച്ചിരുന്നത് 13,000 കോടി രൂപയായിരുന്നു. ഇപ്പോള്‍ 12,000 കോടി രൂപ നിറയ്ക്കാന്‍ കഴിയുന്നുണ്ട്. അതിനാല്‍തന്നെ പരമാവധി പിന്‍വലിക്കാവുന്ന തുക 24,000 ആയി ഉയര്‍ത്തണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: