തുറവൂര്‍: സമ്പൂര്‍ണ്ണ വെളിയിടവിസര്ജ്യ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആലപ്പുഴ ജില്ലയുടെ വടക്കന്‍ മേഖലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുശൗചാലയങ്ങളുടെ അഭാവം യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
പൊതുജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ദേശീയ പാതയിലെ പ്രധാന കേന്ദ്രങ്ങളായ അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍ കോടംതുരുത്ത്, കുത്തിയതോട്, പാട്ടുകുളങ്ങര, തുറവൂര്‍, പുത്തന്‍ചന്ത, പൊന്നാംവെളി, പട്ടണക്കാട് ,വയലാര്‍ കവല,പുതിയകാവ്,തങ്കിക്കല, ഒറ്റപ്പുന്ന, ശക്തീശ്വരം കവല തുടങ്ങി പതിനാറോളം ബസ് സ്റ്റോപ്പുകളാണുള്ളത്.
ഇവിടെയെല്ലാം യാത്രക്കാര്‍ക്ക് ദീര്‍ഘനേരം കാത്തു നില്‍ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.പാതയോരത്ത് ഏറെ നേരം ചെലവഴിക്കേണ്ടി വരുന്ന വര് പാതേയോരത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കേണ്ട അവസ്ഥയാണ്. സ്ത്രീകളാണ് ശൗചാലയങ്ങളുടെ അഭാവം മൂലം ഏറെ ദുരിതമനുഭവിക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ള ദീര്‍ഘദൂര യാത്രികരക്കെമുള്ളവര് ആശ്രയിക്കുന്ന തുറവൂര്‍ സ്റ്റോപ്പിലാണ് ഏറെ ദുരിതം. സ്വദേശീയപാതയോരത്തെ പ്രധാന ബസ് സ്റ്റോപ്പുകളിലെങ്കിലും പൂര്‍ണ്ണമായും പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കാതെയുള്ള നിയന്ത്രണങ്ങള്‍ ഫലപ്രാപ്തിയിലെത്തുക പ്രയാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: