വനവാസി- ദളിത് ഭൂരഹിതര്‍ക്ക് ഭൂമി നേടിക്കൊടുക്കുവാനുള്ള ബിജെപിയുടെ തീരുമാനവും തുടര്‍പ്രവര്‍ത്തനങ്ങളും കേരളത്തില്‍ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വാതന്ത്ര്യം കിട്ടി നാളുകളേറെയായിട്ടും, ലക്ഷക്കണക്കിന് വനവാസി ദളിത് കുടുമ്പങ്ങള്‍ക്ക് കൃഷി ചെയ്യാനിടമോ, തലചായ്കാന്‍ കൂരയോ ഇല്ല. വനവാസികള്‍ക്ക് അവരുടെ ജീവസന്ധാരണത്തിനു വേണ്ടി ശേഖരിച്ചു വിപണനം ചെയ്യാന്‍ അനുവദിക്കപ്പെട്ട വിഭവങ്ങള്‍ തുച്ഛമായ നിരക്കില്‍ ശേഖരിച്ച് മറിച്ചുവിറ്റ് പണം സമ്പാദിക്കുന്നവര്‍ക്കു പിന്നിലും മുഖ്യധാരാ രാഷ്ട്രിയക്കാര്‍ തന്നെയാണ്. ഈ വിഷയം കാര്യമായേറ്റെടുക്കുന്നതില്‍ സിപിഎമ്മും കോണ്‍സ്സും വന്‍പരാജയം ആണെന്നു തെളിയിക്കുന്നതാണ് കേരളത്തിലെ നഗരമദ്ധ്യങ്ങളില്‍ പോലുമുള്ള കോളനികള്‍.
ഇത്തരമൊരു സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ‘ഗവി ഭൂസംരക്ഷണ യാത്ര’ നടത്തിയത്. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം നിരവധി വനവാസി ഊരുകള്‍ സന്ദര്‍ശിച്ചു. പ്രധാന വൈദ്യുതി നിര്‍മ്മാണ ശാലകളിലൊന്നായ മൂഴിയാര്‍ പവര്‍ ഹൗസില്‍ നിന്ന് 500 വാര അകലെയാണ് സായിപ്പുംകുടി വനവാസി കോളനി. വൈദ്യുതി എന്താണെന്നു പോലും അറിയാത്തവര്‍. കാട്ടാനകള്‍ തകര്‍ത്ത കുടിലുകളില്‍ ചിലത് നമുക്കവിടെ കാണാന്‍ കഴിയും. മുക്കിന് മുക്കിന് തീവ്രതയേറിയ പൊക്ക വിളക്കുകള്‍ സ്ഥാപിക്കുന്ന ഭരണകൂടം അവിടെ പോസ്റ്റിട്ട് ഒരു ബള്‍ബ് പ്രകാശിപ്പിച്ചാല്‍ തന്നെ വന്യമൃഗങ്ങളുടെ ശല്യം പകുതിയായി കുറയും. കുടിക്കാന്‍ ശുദ്ധജലമില്ല. വിളക്കുതെളിക്കാന്‍ മണ്ണെണ്ണയില്ല. കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ല. ഭക്ഷണമില്ല. വസ്ത്രം പേരിനു മാത്രം. അസുഖം വന്നാല്‍ മരണം ആശ്രയം.
കേരളത്തില്‍ ഏകദേശം രണ്ടര ലക്ഷം ഭൂരഹിതര്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മൂന്നുലക്ഷത്തിലധികം പേര് ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 2,43,928 പേരെ ഔദ്യോഗിമായി തെരഞ്ഞെടുത്തിരുന്നു. അതുതന്നെ നമുക്കു കണക്കായെടുക്കാം. പാട്ടക്കാലാവധി കഴിഞ്ഞ തോട്ട ഭൂമി 60,000 ഏക്കര്‍ വരും. സര്‍ക്കാരിന്റെ കൈവശം മിച്ചഭൂമിയായി 0.11 ദശലക്ഷം ഏക്കറുണ്ട്. അരിവാളും നെല്‍ക്കതിരും കൈപ്പത്തിയുമുപയോഗിച്ച് വോട്ടുപിടിക്കുന്നവര്‍ നെല്ലു വിളയിക്കാന്‍ കര്‍ഷകര്‍ക്ക് ഭൂമി കൊടുക്കണ്ടേ? തലചായ്ക്കാന്‍ വാസയോഗ്യമായ ഒരിത്തിരി മണ്ണു കൊടുക്കണ്ടേ? അതിനു കഴിയാത്ത എന്തു വിപ്ലവമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്? അതിനു കഴിയുന്ന എന്തു പരിപാടിയാണ് കോണ്‍സിനുള്ളത്?
എവിടിയും ഹാരിസണ്‍ മലയാളം പ്ലാന്റേഷനുമൊക്കെ ഭൂമികൊണ്ട് കോര്‍പ്പറേറ്റുകളായവരാണ്. ഇവിടുത്തെ ദളിതനും വനവാസികളും ഉള്‍പ്പെട്ട പട്ടിണിപ്പാവങ്ങള്‍ കൃഷി ഇറക്കേണ്ടിയിരുന്ന മണ്ണായിരുന്നു അത്. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഇന്നും അവര്‍ ആദായം എടുക്കുന്നു. തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നു. സര്‍ക്കാരുകളെ വട്ടം കറക്കുന്നു. ലക്ഷക്കണക്കിനു ഭൂമി ഇന്നും അവര്‍ ഇഷ്ടംപോലെ വിനിയോറിക്കുന്നു. കോടതികളില്‍ കേസു പറയുന്നു.
പരാജയപ്പെടുമെന്നാകുമ്പോള്‍ സര്‍ക്കാരിനെ സ്വാധീനിച്ച് വക്കീലന്മാരെ മാറ്റുന്നു. ഭൂമി ലഭിക്കുമെന്ന ഘട്ടം വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകയായിരുന്ന സുശീലാ ഭട്ടിനെ മാറ്റി തോല്‍വി ചോദിച്ചു വാങ്ങി. ഭൂമി സംബന്ധിച്ച കേസുകള്‍ നന്നായി പഠിച്ച്, രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടി എവിടെ? കോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്തിയെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് എന്തു വില കൊടുത്തു? ആവശ്യമായ നടപടികള്‍ എടുക്കാതെ ദൂരഹിതര്‍ക്ക് എങ്ങനെ ഭൂമി കിട്ടും?
ഭൂരഹിതര്‍ക്ക് ഭൂമി കിട്ടാതിരിക്കുന്നതില്‍ ഇരുമുന്നണികളും ഒത്തുകളിക്കുന്നു എന്നുവേണം കരുതാന്‍. പത്തറുപതു വര്‍ഷമായി ഭൂമി കൊടുക്കാന്‍ കഴിയാത്തവരില്‍ ഇനിയും പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയില്ല.
വനവാസി ദളിതുകള്‍ ഉള്‍പ്പെട്ട ഭൂരഹിതര്‍ മറ്റൊരു പാത സ്വികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതവരുടെ നിലനില്പിന്റെ പ്രശ്നമാണ്. ആ ഇടത്തിലേക്കാണ് കുമ്മനവും, അദ്ദേഹത്തിന്റെ പാര്‍ട്ടിയും അവശര്‍ക്കും അശരണര്‍ക്കുമായി ബിജെപി മുന്നോട്ട് വരുന്നു. കേരളത്തിലെ ഒരോ കോളനികളും സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ധീരമാണ്. മുത്തങ്ങ, ചെങ്ങറ, അരിപ്പ ഭൂസമരങ്ങള്‍ക്കു പിന്നാലെ കേരളത്തില്‍ അങ്ങിങ്ങായി നടക്കുന്ന ഇരുപത്തിരണ്ടോളം സമരങ്ങളെ ഏകോപ്പിച്ച് ഭൂമി ലഭിക്കുംവരെ സമരം ചെയ്യുമെന്ന പ്രഖ്യാപനം ആശാവഹമാണ്.
‘അര്‍ഹതപ്പെട്ട ഭൂരഹിതരിലെ അവസാന ആള്‍ക്കും ഭൂമി കിട്ടുന്നതുവരെ ഞാന്‍ സമരമുഖത്തുണ്ടാകും’ എന്ന കുമ്മനത്തിന്റെ ഗവി പ്രഖ്യാപനം തികഞ്ഞ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടുമുള്ളതാണ്. ‘ഭൂപരിഷ്കരണ നിയമത്തിലെ പല കാര്യങ്ങളും ജിര്‍ണ്ണിച്ചതാണ്. അത് പിച്ചിച്ചീന്തണം. എന്റെ പാര്‍ട്ടിയുടെ ലക്ഷ്യം രണ്ടാം ഭൂപരിഷ്കരണമാണ്’. ഈ വാക്കുകള്‍ നമുക്ക് വിശ്വസിക്കാം. അദ്ദേഹത്തിനൊപ്പം അണിചേരാം. ഇത് ഓരോ ദളിതനും വനവാസിയും ഭൂരഹിതനും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: