സന(യെമന്‍): അമേരിക്കന്‍ കമാന്‍ഡോകള്‍ യെമനില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 41 അല്‍-ഖ്വയ്ദ ഭീകരരും 16 നാട്ടുകാരും കൊല്ലപ്പെട്ടു. യുഎസ് പ്രത്യേക ദൗത്യസംഘത്തിലെ സൈനികന് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തിരിച്ചടിയായിട്ടാണ് അമേരിക്കയുടെ നടപടി.
അല്‍-ഖ്വയ്ദയുടെ ശക്തികേന്ദ്രമായ അല്‍-ബയാദ മേഖലയെയും തലവന്‍ അബ്ദുള്റാഫ് അല്‍-ദഹാബിയെയുമായിരുന്നു യുഎസ് ലക്ഷ്യമിട്ടത്. ഇയാളുടെ വീടിന് മുകളില്‍ ഡ്രോണ്‍ ബോംബിട്ടതിന് ശേഷമായിരുന്നു കമാന്‍ഡോ ഓപ്പറേഷന്.
ഹെലികോപ്ടറുകളില്‍ നിന്ന് കമാന്‍ഡോകള്‍ വീടിനുള്ളിലേക്ക് ഇരച്ചുകയറി എല്ലാവരെയും വെടിവച്ച് കൊല്ലുകയായിരുന്നു. അതേസമയം യുഎസ് സൈനികര്‍ക്ക് നേരെ ഒരു ഭീകരന് വെടിയുതിര്‍ക്കുകയും ഹെലികോപ്ടറുകള്‍ക്ക് നേരെ ബോംബാക്രമണം നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: