മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ബാഴ്സലോണ സമനിലയുമായി തടിതപ്പി. എവേ മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ അവസാന മിനിറ്റില്‍ ലൂയി സുവാരസാണ് ബാഴ്സയുടെ മാനം കാത്തത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 75ാം മിനിറ്റില്‍ അലക്സ് അലെഗ്രിയയിലൂടെയാണ് ബെറ്റിസ് ലീഡെടുത്തത്.
ഇതോടെ, സെവിയ്യയെ മറികടന്ന് രണ്ടാമതെത്താനുള്ള അവസരം ബാഴ്സലോണ കളഞ്ഞുകുളിച്ചു. 19 കളിയില്‍ 41 പോയിന്റുമായി മൂന്നാമത്. 42 പോയിന്റുള്ള സെവിയ്യ രണ്ടാം സ്ഥാനത്ത്. ഒരു മത്സരം കുറച്ചു കളിച്ച റയല്‍ മാഡ്രിഡ് 43 പോയിന്റുമായി മുന്നില്‍.
ബാഴ്സ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നാണ് അലെഗ്രിയ ലക്ഷ്യം കണ്ടത്. കോര്‍ണര്‍ പ്രതിരോധിക്കുന്നതില്‍ ഗോള്‍കീപ്പര്‍ ടെര് സ്റ്റെഗന് പിഴച്ചപ്പോള്‍ പന്തു ലഭിച്ച റയാല്‍ ഡോങ്ക് അലെഗ്രിയയ്ക്ക് കൈമാറി. താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍ സുരക്ഷിതം. മെസിയും സുവാരസും ചേര്‍ന്ന നീക്കമാണ് കറ്റാലന്മാര്ക്ക് സമനില നല്‍കിയത്. മെസി നല്കിയ ത്രോ, ബെറ്റിസ് പ്രതിരോധം പിളര്‍ത്തി പോസ്റ്റില്‍ നിക്ഷേപിച്ചു സുവാരസ്.
മറ്റൊരു കളിയില്‍ ഡിപൊര്ട്ടീവൊ ആല്വ്സിനോട് ഗോള്‍രഹിത സമനില വഴങ്ങി അത്ലറ്റികോ മാഡ്രിഡ്. 36 പോയിന്റുമായി നാലാമതാണ് അത്ലറ്റികോ. ഐബര്‍ 3-1ന് ഡിപൊര്ട്ടീവൊ ല കൊരുണയെയും, വിയ്യറയല്‍ 2-0ന് ഗ്രനഡയെയും സെല്‍റ്റ ഡി വിഗൊ 2-0ന് ലെഗനസിനെയും തോല്‍പ്പിച്ചു. ഒസാസുന-മലാഗ മത്സരം സമനിലയില്‍ (1-1).
ഇന്ററിനു ജയം
റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ ഇന്റര്മിലാന് ജയം. തട്ടകത്തില്‍ പെസ്കാരയെ എതിരില്ലത്താ മൂന്നു ഗോളിന് തുരത്തി. ഡാനിലൊ ഡി അംബ്രോസോ, ജോവൊ മരിയൊ, ഏദര്‍ സ്കോറര്‍മാര്‍. 22 കളികളില്‍ 42 പോയിന്റുമായി നാലാമതാണ് ഇന്റര്‍.
മറ്റൊരു കൡയില്‍ ലാസിയൊക്ക് തോല്‍വി. ചീവൊയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. അവസാന മിനിറ്റില്‍ റോബെര്‍ട്ടൊ ഇന്ഗ്ലെസെ സ്കോറര്‍. 40 പോയിന്റുമായി അഞ്ചാമതുള്ള ലാസിയൊക്ക് ജയിച്ചിരുന്നെങ്കില്‍ ഒരു സ്ഥാനം മുകളില്‍ കയറാമായിരുന്നു.
ലിയോണിന് തോല്‍വി
പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ ഒളിമ്പിക് ലിയോണിന് തോല്‍വി. ലിലെയോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റു. യാസിന് ബെനസിയയുടെ ഇരട്ട ഗോളുകളാണ് ലിലെയ്ക്ക് ജയമൊരുക്കിയത്. 38, 80 മിനിറ്റുകളില്‍ ബെനസിയ ലക്ഷ്യം കണ്ടു. അലക്സാണ്ടര്‍ ലകാസെറ്റെ ലിയോണിന്റെ ആശ്വാസം. 21 കളികളില്‍ 37 പോയിന്റുമായി നാലാമതാണ് ലിയോണ്‍.
ഒളിമ്പിക് മാഴ്സലെ 5-1ന് മോണ്ടെ്പെല്ലിയറിനെ തുരത്തി. ബഫെതിമ്പി ഗോമിസിന്റെ ഹാട്രിക് മത്സരത്തിലെ സവിശേഷത. റൊളാന്ഡൊ, ഫ്ളോറിയന്‍ മറ്റു സ്കോറര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: