തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് വി.മുരളീധരന് നടത്തുന്ന നിരാഹാര സത്യഗ്രഹം ആറാം ദിവസത്തിലേക്ക് കടന്നു. ദിനരാത്രങ്ങളില്ലാതെയാണ് പ്രവര്‍ത്തകര്‍ സത്യഗ്രഹ പന്തലിലേക്ക് ഒഴികിയെത്തുന്നത്. വിവധ മണ്ഡലങ്ങളില്‍ നിന്ന് പ്രകടനമായാണ് ബിജെപി പ്രര്‍ത്തകരും വിവിധ മോര്‍ച്ചാ പ്രവര്‍ത്തകരും എത്തുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് , പി.കെ.കൃഷ്ണദാസ്, കവി പി.നാരായണക്കുറുപ്പ്, ബിഡിജെഎസ് നേതാക്കളായ സുഭാഷ് വാസു, ചൂഴാല്‍ നിര്‍മ്മലന്‍, എല്‍ജെപി നേതാവ് പി.മെഹബുബ്, പിഎസ്പി നേതാവ് പൊന്നപ്പന്, ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശ് , സംസ്ഥാന വക്താക്കളായ ജെ.ആര്.പദ്മകുമാര്‍, പി.രഘുനാഥ് മെഡിക്കല്‍ സെല്‍ കണ്‍വീനര്‍ ഡോ.ബിജു തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി. വി.മുരളീധരന്റെ സഹദര്‍മ്മിണി ജയശ്രീയും സമരപന്തലിലെത്തി.
ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കല്‍ സംഘമെത്തി വി.മുരളീധരന്റെ ആരോഗ്യനില വിലയിരുത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍സംഘം പറഞ്ഞു. പട്ടിക ജാതി മോര്‍ച്ച, ലോക്ജനന്കതി പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തി സമരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും വി.മുരളീധരനും അഭിവാദ്യം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: