കളമശേരി: ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ വീണ്ടും അച്ചടക്ക നടപടിക്ക് സാധ്യത.
മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജിനും ജനറല്‍ മെഡിസിന് വിഭാഗം റെസിഡന്റ് ഡോക്ടര്‍ ബിനോ ജോസിനും എതിരെയാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. സസ്പെന്ഷന് പിന്‍വലിച്ച് സര്‍വിസില്‍ പ്രവേശിപ്പിച്ച രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് വീണ്ടും നടപടി.
മെഡിക്കല്‍ ബോര്‍ഡിലെ ഫോറന്‍സിക് വിഭാഗം നല്കിയ വിശദീകരണക്കുറിപ്പില്‍ ചികിത്സ റിപ്പോര്‍ട്ടിലെ അപൂര്‍ണതയും പൊരുത്തക്കേടും ചൂണ്ടിക്കാണിച്ചിരുന്നു. പോലീസ് കേസെടുത്തതുകൂടാതെ സംസ്ഥാന മനുഷ്യാവകാശ കമീഷനും ഇടപെട്ടതോടെയാണ് അന്വേഷണത്തില്‍ പുരോഗതിയുണ്ടായത്.
വിദ്യാര്‍ത്ഥിനിയുടെ മരണം മെഡിക്കല്‍ ഓഫീസര്‍മാരുടെ അനാസ്ഥയാണെന്ന പരാതി മനുഷ്യാവകാശ കമീഷന് ഒക്ടോബര്‍ 16ന് പരിഗണിച്ചിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡോ. ജില്‍സ് ജോര്‍ജിനെയും ഡോ. ബിനോ ജോസിനെയും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് സസ്പെന്ഷന് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനെതിരെ വിദ്യാര്‍ത്ഥിനിയുടെ പിതാവ് മനുഷ്യാവകാശ കമീഷന് നല്കിയ പരാതി ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു.
രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന കണ്ണൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ കെഎ അബൂട്ടിയുടെ മകളായ ഷംന ജൂലൈ 18നാണ് പനിക്കുള്ള കുത്തിവെപ്പിനത്തെുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: