പള്ളൂരുത്തി: കുമ്പളങ്ങി ചുടുകാട് പടശേഖരത്തിലെ സ്ലൂയിസ് നിര്‍മ്മാണം വൈകുന്നു. മത്സ്യകൃഷിയും നെല്‍ക്കൃഷിയും അവതാളത്തിലാവും. 129 ഏക്കറിലെ കൃഷിയാണ് ഇതോടെ മുടങ്ങുക. കുമ്പളങ്ങിയിലെ നെല്‍ക്കൃഷി വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നബാര്‍ഡ് മുഖേന നടപ്പിലാക്കുന്ന ആര്‍െഎഡിഎഫ് പദ്ധതി പ്രകാരം 2 കോടി 65 ലക്ഷം രൂപയാണ് അനുവദിച്ചത്.
ചുടുകാട് പാടശേഖരത്തില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ സ്ലൂയിസ് നിര്‍മ്മിക്കുന്നതിന് നടപടി തുടങ്ങിയത്. പാടശേഖരക്കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗുണഭോക്തൃ സമിതിയാണ് നബാര്‍ഡുമായി കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ഗുണഭോക്തൃസമിതി മറ്റൊരാളെ കരാര്‍ ഏല്‍പ്പിച്ചിരിക്കുകയാണ് 3 വര്‍ഷമായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സ്ലൂയിസിന്റെ ഒരു ഭാഗത്ത് റിംഗ് ബണ്ട് നിര്‍മ്മിച്ചിട്ടുണ്ട്. മറുഭാഗത്തു കൂടി റിംഗ് ബണ്ട് നിര്‍മ്മിച്ച് വെള്ളം വറ്റിച്ചാല്‍ മാത്രമെ നിര്‍മ്മാണം തുടങ്ങാനാവൂ. ഇപ്പോള്‍ പണി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഗുണഭോക്തൃസമിതിയോ ഉപകരാറുകാരനോനിര്മ്മാണത്തിന് താത്പ്പര്യമെടുക്കുന്നില്ല. നിലവിലെ ബണ്ട് പൊളിച്ചതോടെ റിംഗ് ബണ്ടിലൂടെയാണ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. ബണ്ട് വെള്ളം കയറി നശിച്ചു കൊണ്ടിരിക്കുകയാണ്. ബണ്ട് പൊട്ടിയാല്‍ ഈ പ്രദേശത്തെ ഇരുപതോളം വീടുകളിലും വെള്ളം കയറും. മാത്രമല്ല ചുടുകാട് പാടശേഖരത്തിലെ കൃഷിയും ഇല്ലാതാവും.പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാടശേഖര സമിതി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. നബാര്‍ഡിന്റെ ഫണ്ട് വിനിയോഗത്തില്‍ അഴിമതി നടക്കുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കരാറുകാരും ഉദേ്യാഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഒത്തുകളി നടക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരാണ് ഫണ്ട് അനുവദിച്ചത് ‘ ഫണ്ട് വിനിയോഗം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: