പാറശ്ശാല: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കഴിഞ്ഞ ദിവസം സമാന്തര സര്‍വ്വീസുകാരുടെ ആക്രമണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ നാലു വാഹനങ്ങള്‍ പിടി കുടി.തിരുവനന്തപുരം ജില്ലയില്‍ അഞ്ചു സ്ക്വാഡായി രൂപികരിച്ചാണ് വാഹന പ രിശോധന നടത്തിയത്.സമാന്തര സര്‍വീസുകള്‍ കെഎസ്ആര്‍റ്റിസി.ബസ്സുകള്ക്ക്ഭീഷണിയാകുന്നുവെന്ന് ആരോപിച്ച് സമാന്തര സര്‍വ്വീസ് വാഹനങ്ങളെ പിടികൂടാനാണ് വാഹന പരിശോധന നടത്തിയത്. കാരാളിക്ക് സമീപം ആളെ കയറ്റി പോകുമ്പോള്‍ തമിഴ്നാട് രജിസ്റ്റര്‍ നമ്പരുള്ള ട്രാക്കറിനെ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് ഇടിച്ചയക്കാപ്ലാമൂടിന് സമീപത്ത് വച്ചു പിടികൂടാന്‍ ശ്രമിക്കവേയാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.സമാന്തര വാഹനത്തിന്റ ഡ്രൈവര്‍മാരെ വിളിച്ചു വരുത്തിയാണ് ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പാറശ്ശാല പോലീസ് എത്തിയാണ് ജിവനക്കാരെ മോചിപ്പിച്ചത്.കളിയിക്കാവിള മാവിളക്കടവ് റൂട്ടിലേക്ക് ടിക്കറ്റ് സര്‍വ്വീസ് നടത്തുന്ന വാഹനമാണ് പിടി കുടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: