കണ്ണൂര്‍: കണ്ണൂര്‍ നഗരം മദ്യപന്മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും പിടിയില്‍ സന്ധ്യമയങ്ങിയാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നത് മൂലം യാത്രക്കാര്‍ കടുത്ത ഭീഷണിയിലാണ്. നഗരത്തില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് തെരുവ് വിളക്കുകള്‍ സ്താപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇവ കത്തിക്കാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഇത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത്. മദ്യപന്മാര്, മദ്യവില്പനക്കാര്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തു വില്പനക്കാര്, വേശ്യകള്‍ എന്നിവര്‍ നഗരത്തില്‍ സ്വൗര്യവിഹാരം നടത്തിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപം യുവാവിനെ രണ്ടംഗ സംഘം ഇളനീര് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയിരുന്നു ഇയാളുടെ സുഹൃത്ത് സംഭവം കഴിഞ്ഞയുടന്‍ കെഎസ്ആര്‍ടിസി സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും ഇയാള്‍ പോലീസിനെയും അറിയിച്ചതിനെ തുടര്‍ന്നാണ് കൊലയാളികളായ രണ്ടുപേരെ കയ്യോടെ പിടികൂടാനായത്.
ഇതിന് മുമ്പ് നഗരത്തില്‍ രണ്ടുപേരെ തലക്കടിച്ച് കൊലപ്പെടുത്തിയെങ്കിലും സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പഴയ ബസ് സ്റ്റാന്റ് എന്നിവ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയരിക്കുകയാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ രാത്രിയായാല്‍ ഇവിടം മദ്യപന്മാരുടെയും മറ്റും വിഹാര കേന്ദ്രമായി മാറിയിട്ട് വര്‍ഷങ്ങളായി. മൂത്രപ്പുര, പമ്പ് എന്നിവക്ക് സമീപം രാത്രികാലങ്ങളില്‍ പരസ്യ മദ്യപാനവും തമ്മിലടിയും നിത്യസംഭവമാണ്. ഇതുകൂടാതെ മദ്യ-കഞ്ചാവ് വില്പന സംഘവും ഈ മേഖലയില്‍ തമ്പടിക്കാറുണ്ട്. ഇതുമൂലം ടോയ്ലറ്റിലെ നടത്തിപ്പുകാരനും മദ്യപ സംഘവും പലപ്പോഴും വാക്കേറ്റം നടക്കുക പതിവാണ്. ഇത്തരത്തിലുള്ള വാക്കേറ്റമാണ് കഴിഞ്ഞ ദിവസം കൊലപാതകത്തിലെത്തിയത്.
പഴയബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വന്‍ വ്യഭിചാര സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രിയായാല്‍ ഇത്തരം സംഘങ്ങളും ഏജന്റുമാരും തമ്മിലുളള വാക്കേറ്റവും കയ്യാങ്കളിയും യാത്രക്കാര്‍ക്ക് ഭീഷണിയായിട്ടുണ്ടെങ്കിലും പോലീസ് യാതൊരു നടപടിയും എടുക്കാറില്ല. ഏതുസമയവും പോലീസ് പെട്രോളിംഗ് ഇതുവഴി സഞ്ചരിക്കാറുണ്ടെങ്കിലും ഇത്തരം ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാറില്ലെന്നാണ് പരാതി.
ഇതുകൂടാതെ റെയില്‍വേ സ്റ്റേഷന്, വിവിധ ബീവറേജ് ഔട്ട്ലെറ്റുകള്, തളാപ്പ്, താണ, തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തുന്നുണ്ട്.
സംസ്ഥാന സ്കള് കലോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ ഒരാഴ്ചക്കാലം ശക്തമായ പോലീസ് നിരീക്ഷണം ഉണ്ടായരുന്നെങ്കിലും കലോത്സവം സമാപിച്ചതോടെ ഇത് നിലച്ചിരിക്കുകയാണ്. പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. നഗരത്തിലെ മദ്യപ-സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: