ചെറുപുഴ: പെരിങ്ങോം വയക്കര, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളായ പോത്താങ്കണ്ടം, കരക്കാട്, അത്തൂട്ടി ഭാഗങ്ങളില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍. ചീമേനി തുറന്ന ജയിലിന്റെയും, പ്ലാന്റേഷന് കോര്‍പറേഷന്റെ തോട്ടങ്ങള്ക്കടുത്തുമുള്ള ജനവാസം കുറഞ്ഞ പ്രദേശങ്ങളിലാണ് പലതവണ നാട്ടുകാര്‍ പുലിയെ കണ്ടത്. ഒരാഴ്ച മുമ്പ് പുലിയിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും സ്ഥിരീകരിക്കാനായില്ല. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാത്രിയും, ചൊവ്വാഴ്ച പകലുമായി വിവിധയിടങ്ങളില്‍ പുലിയെ കണ്ടത്. കശുമാവിന് തോട്ടങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലെത്തിയ സ്ത്രീകളാണ് പുലിയെന്ന് കരുതുന്ന ജീവിയെ കണ്ടത്. ഭീതിയിലായ നാട്ടുകാര്‍ കുട്ടികളെ പുറത്തേക്ക് തനിച്ചു വിടരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: