വിദ്യാലയങ്ങളില്‍ ജെസിഐ
ശുദ്ധജല വിതരണ പദ്ധതി
നടപ്പിലാക്കും
മട്ടന്നൂര്‍: രാജ്യത്തെ വിദ്യാലയങ്ങളില്‍ ജൂനിയര്‍ ചേമ്പര്‍ 11.4 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കുമെന്ന് ജെസിഐ ദേശീയ പ്രസിഡന്റ് രാംകുമാര്‍ മേനോന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചുു. ഈ വര്‍ഷം രാജ്യത്തെ 3000 വിദ്യാലയങ്ങളില്‍ സുജല്‍ എന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധജലം എത്തിക്കുക. ഒരു മണിക്കൂറില്‍ 50 ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിയുന്ന അത്യാധുനിക വാട്ടര്‍ പ്യൂരിഫയര്‍ മെഷീന് ഈ വിദ്യാലയങ്ങളില്‍ സ്ഥാപിക്കും. 38,000 രൂപ വീതം വിലയുള്ള മെഷീന് ഐഎസ്ഒ അംഗീകാരമുള്ളതായിരിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യമായ വാട്ടര്‍ സാനിറ്റേഷനും പ്രധാനമന്ത്രിയുടെ ക്വാളിറ്റി വാട്ടര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയും നടപ്പാക്കുന്നതിന്റെ തുടര്‍ച്ചയായാണ് സുജല്‍ പദ്ധതി നടപ്പിലാക്കുന്നത്. 2015 ല്‍ സ്കൂളുകളില്‍ സമാധാന് എന്ന പേരില്‍ മൂവായിരത്തോളം ടോയ്ലെറ്റുകള് നിര്‍മിക്കുകയും കഴിഞ്ഞ വര്‍ഷം സുരക്ഷ എന്ന പേരില്‍ പെണ്‍കുട്ടികളുടെ ടോയ്ലറ്റുകളില് നാപ്കിന് വെന്റിംഗ് മെഷീന് സ്ഥാപിക്കുകയും ചെയ്തിരുന്നു. സോണ്‍ പ്രസിഡന്റ് ദിലീപ് ടി ജോസഫ്, പ്രദീപന് തൈക്കണ്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: