ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളിനെയും എഎപിയെയും പഞ്ചാബ് ജനത കെട്ട്കെട്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹി വഴി പഞ്ചാബിലെത്തുവാനാണ് എഎപി ശ്രമിക്കുന്നത്. ഇതിനായിട്ടാണ് പാക്കേജുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ആദ്യം ദല്‍ഹിയില്‍ നല്കിയ വാഗ്ദാനം പാലിക്കണമെന്നു മോദി പറഞ്ഞു. ഫരീദ്കോട്ടില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകാശ്സിങ് ബാദലാണ് ശിരോമണി അകാലിദള്‍- ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ച മോദി പുറത്ത് നിന്നുള്ളവര്‍ക്ക് യാതൊരു അവസരവും ജനങ്ങള്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഹസാരെ പോലും ഇന്ന് കേജ്രിവാളിനെ ന്യായീകരിക്കുകയോ നല്ലത് പറയുകയോ ഇല്ല. അണ്ണാ ഹസാരെ ഉയര്‍ത്തിക്കൊണ്ട് വന്ന മുന്നേറ്റത്തിനൊപ്പം നിന്ന ശേഷം രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയായിരുന്നു കേജ്രിവാള് ചെയ്തത്. ഹസാരെയുടെ ആഗ്രഹത്തിനെതിരായിരുന്നു ഇത്.
ബാദലിനെതിരായിട്ടുള്ള ആരോപണങ്ങളെ തള്ളിക്കളഞ്ഞ മോദി സര്‍ക്കാരിനെ അവഹേളിക്കുവാന്‍ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞു. പഞ്ചാബിനെ ഉയരങ്ങളിലെത്തിക്കുവാന്‍ കഠിനമായ പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി ബാദല്‍ നടത്തിയത്. ജനങ്ങള്‍ക്ക് വേണ്ടി, കര്‍ഷകര്‍ക്ക് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. പഞ്ചാബിലെ യുവാക്കളെ ഭീകരതയിലേയ്ക്കും കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: