നാഗ്പ്പൂര്‍: ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്കു ശേഷം ഇന്ത്യ തിരിച്ചെത്തി. ആവേശകരമായ രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. സ്കോര്‍: ഇന്ത്യ – 144/8 (20), ഇംഗ്ലണ്ട് – 139/6 (20). 71 റണ്‍സെടുത്ത കെ.എല്‍. രാഹുലിന്റെയും മൂന്നു വിക്കറ്റെടുത്ത ആശിഷ് നെഹ്റയുടെയും അവസാന ഓവറില്‍ രണ്ടു പേരെ മടക്കിയ ജസ്പ്രീത് ബുംറയുടെയും പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മൂന്നാം മത്സരം ബുധനാഴ്ച ബെംഗളൂരുവില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രാഹുലിന്റെ പ്രകടനം ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചു. 47 പന്തില്‍ ആറു ഫോറും രണ്ടു സിക്സറും സഹിതം 71 റണ്‍സെടുത്തു രാഹുല്‍. മനീഷ് പാണ്ഡെ (30), വിരാട് കോഹ്ലി (21) എന്നിവരും രണ്ടക്കം രണ്ടു. വിരാട് 15 പന്തില്‍ രണ്ട് ഫോറും ഒരു സിക്സറും നേടി. മനീഷ് 26 പന്തില്‍ ഒരു വട്ടം പന്ത് ഗ്യാലറിയിലെത്തിച്ചു. ക്രിസ് ജോര്‍ദനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു ജോര്‍ദന്‍. ടൈമല്‍ മില്‍സ്, മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ബെന്‍ സ്റ്റോക്സ് (38), ജോ റൂട്ട് (38) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍മാര്‍. ഇന്ത്യക്കായി അമിത് മിശ്രയും ഒരു വിക്കറ്റെടുത്തു. ഇംഗ്ലീഷ് നായകന് ഇയാന്‍ മോര്‍ഗനെ മടക്കി അമിത് മിശ്ര ട്വന്റി20യില്‍ 200 വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി. ആര്. അശ്വിനും നേരത്തെ ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു.
സ്കോര്‍ ബോര്‍ഡ്
ഇന്ത്യ
വിരാട് കോഹ്ലി സി ഡ്വാസണ് ബി ജോര്‍ദന്‍ 21, കെ.എല്‍. രാഹുല്‍ സി സ്റ്റോക്സ് ബി ജോര്‍ദന്‍ 71, സുരേഷ് റെയ്ന സി ജോര്‍ദന്‍ ബി റഷീദ് 7, യുവരാജ് സിങ് എല്‍ബിഡബ്ല്യു ബി അലി 4, മനീഷ് പാണ്ഡെ ബി മില്‍സ് 30, എം.എസ്. ധോണി ബി ജോര്‍ദന്‍ 5, ഹാര്‍ദിക് പാണ്ഡ്യ റണ്ണൗട്ട് (ജോര്‍ദന്‍), 2, അമിത് മിശ്ര റണ്ണൗട്ട് (അലി/ജോര്‍ദന്‍) 0, ജസ്പ്രീത് ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 4, ആകെ 20 ഓവറില്‍ എട്ടു വിക്കറ്റിന് 144.
വിക്കറ്റ് വീഴ്ച: 1-30, 2-56, 3-69, 4-125, 5-139, 6-143, 7-144, 8-144.
ബൗളിങ്: ലിയാം ഡ്വാസണ് 2-0-20-0, ടൈമല്‍ മില്‍സ് 4-0-36-1, ക്രിസ് ജോര്‍ദന്‍ 4-0-22-3, ബെന്‍ സ്റ്റോക്സ് 3-0-21-0, മോയിന്‍ അലി 4-0-20-1, ആദില്‍ റഷീദ് 3-0-24-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: