തിരുവനന്തപുരം: ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടും ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി സമരം ശക്തമാക്കും. ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടും രാജിവയ്ക്കില്ലെന്ന ലക്ഷ്മി നായരുടെ തീരുമാനം മാനേജ്മെന്റിന്റെ ധാര്‍ഷ്ട്യമാണ് വെളിവാക്കുന്നത്. സിന്‍ഡിക്കേറ്റും മാനേജ്മെന്റും തമ്മിലുളള ഒത്തുക്കളി അവസാനിപ്പിക്കുന്നതിനും കോളേജ് ഏറ്റെടുക്കാനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍വകലാശാലയ്ക്ക് ബാധ്യതയുണ്ട്. റവന്യു മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നീതി പൂര്‍വ്വമായ തീരുമാനം എടുക്കേണ്ടതാണ്. എബിവിപി സമരം സംസ്ഥാന വ്യാപകമായി ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസമന്ത്രിയുടേയും റവന്യൂ മന്ത്രിയുടെയും വീടുകള്‍ക്കു മുന്നില്‍ എബിവിപി 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു.
തൃശൂര്‍ കാന്നാട്ടുകരയിലുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കു മുന്നില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റിനി ജോണും ജില്ലാ കണ്‍വീനര്‍ രമ്യയും കാസര്‍ക്കോട് റവന്യൂ മന്ത്രിയുടെ വസതിക്കു മുന്നില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷിജിലും ജില്ലാ കണ്‍വീനര്‍ പ്രണവും നിരാഹരം തുടങ്ങി. ലക്ഷ്മി നായര്‍ രാജിവയ്ക്കുന്നതുവരെയും കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെയും സമരം തുടരുമെന്നു സംസ്ഥാന സെക്രട്ടറി പി. ശ്യാം രാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: