ന്യൂദല്‍ഹി: രാജ്യത്തെ പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയില്‍ ബജറ്റ് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ലെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ്. പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പ്പന വഴി ഈ സാമ്പത്തിക വര്‍ഷം 69,500 കോടിയുടെ വരുമാനമുണ്ടാക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വിപണിയില്‍ ചാഞ്ചാട്ടമുണ്ടായതിനെ തുടര്‍ന്ന് പ്രതീക്ഷിച്ച വരുമാനം നേടാനായില്ല.
കണക്കുകൂട്ടിയ തുകയില്‍ നിന്ന് 12,700 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം അവശേഷിക്കേ ബാക്കി തുക കൈവരിക്കാനുമാവില്ല. അതിനാല്‍ ഈ കാലയളവില്‍ 2,000 മുതല്‍ 3,000 കോടി വരെ വരുമാനമുണ്ടാക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചുവരികയാണെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി ജനറല്‍ ഡി. എസ്. റാവത് അറിയിച്ചു.
ഇതിനു മുന്‍ വര്‍ഷങ്ങളിലും ഓഹരി വില്‍പ്പനയില്‍ പ്രതീക്ഷിച്ച വരുമാനം നേടാനായിട്ടില്ല. 2014-15 വര്‍ഷത്തില്‍ 36,952 കോടിയുടെ വരുമാനം പ്രതിക്ഷിച്ചെങ്കിലും 24,277 കോടിയുടെ ഓഹരികളാണ് വില്ക്കാന് സാധിച്ചത്. 2013-14ല്‍ 40,000 കോടി ലക്ഷ്യം വെച്ചെങ്കിലും 15,819 കോടി മാത്രമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: