ന്യൂദല്‍ഹി: 1984ല്‍ പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് സി.ഐ.എ റിപ്പോര്‍ട്ട്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഈ രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
വ്യോമസേനയുടെ ആക്രമണത്തോടെ വര്‍ഷങ്ങളോളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാനെകാള് മികവുറ്റതും വലുതുമാണ് ഇന്ത്യന്‍ വ്യോമസേന. പാകിസ്ഥാനിലെ കാഹുത്ത എന്റിച്ച്മെന്റ് പ്ലാന്റ്, പിന്സ്ചടെക് – ന്യൂ ലാബോറട്ടറീസ് ഫെസിലിറ്റി എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത് എന്നും സി.ഐ.എ രേഖകളില്‍ പറയുന്നു.
പാക് ആക്രമണങ്ങള്‍ക്കായി മിഗ് 23, ജാഗ്വാര്‍ എന്നീ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: