കൊച്ചി: എഴുപതുകളില്‍ ഹോക്കിയിലും ക്രിക്കറ്റിലും കേരളത്തെ പ്രതിനിധീകരിച്ച ഐവാന്‍ ഡിക്രൂസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. അവശ കായികതാര പെന്ഷന് ലഭിക്കുന്നതിന് ഐവാന്‍ അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് മുന്‍ഗണനാക്രമത്തില്‍ പെന്ഷന് അനുവദിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി. രണ്ടു മാസത്തിനകം വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
കണ്ണൂര്‍ വയോജന മന്ദിരത്തില്‍ കഴിയുന്ന ഐവാന്‍ 73 വയസായി. അവിവാഹിതനാണ്. ബന്ധുക്കളാരും നാട്ടിലില്ല. ഐവാനെ സഹായിക്കേണ്ട ഉത്തരവാദിത്വം സ്പോര്‍ട്സ് കൗണ്‍സിലിനാണെന്നും ഉത്തരവില്‍ പറയുന്നു.
ഐവാന്‍ സാമ്പത്തിക സഹായം അനുവദിക്കാന്‍ ഗ്രാന്റ് ഇന്‍ എയ്ഡ് നിയമം അനുവദിക്കുന്നില്ലെന്നും അവശ കായികതാര പെന്ഷന് അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ കമ്മീഷനില്‍ വിശദീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: