കണ്ണൂര്‍: കേരള കര്‍ഷകസംഘത്തിന്റെ 25-ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. മൂന്നു നാള് നീണ്ടു നില്ക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ദിനേശ് ഓഡിറ്റോറിയത്തിലെ എം.കെ. ഭാസ്കരന് നഗറില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റുമായ എസ്.രാമചന്ദ്രന് പിള്ള നിര്‍വഹിച്ചു. കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.എം.മണി അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം അഖിലേന്ത്യാ പ്രസിഡന്റ് അമ്രാറാം, ജനറല്‍ സെക്രട്ടറി ഹന്നന്‍മുള്ള, നേതാക്കളായ വിജു കൃഷ്ണന്, പി.കൃഷ്ണപ്രസാദ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പി.കെ.ശ്രീമതി എംപി, ഇ.പി.ജയരാജന്, എം.വി.ഗോവിന്ദന്, കോലിയക്കോട് കൃഷ്ണന് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സംസ്ഥാന സെക്രട്ടറി കെ.വി.രാമകൃഷ്ണന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്ട്ടിന്മേല് പ്രതിനിധികളുടെ ചര്‍ച്ചയും തുടങ്ങി. ചര്‍ച്ച ഇന്നും തുടരും. ഇന്ന് ഉച്ച കഴിഞ്ഞ് സംസ്ഥാന സെക്രട്ടറി ചര്‍ച്ചകള്‍ക്ക് മറുപടി പറയും. 550 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നാളെ കര്‍ഷകറാലി നടക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: