കണ്ണൂര്‍: താഴെച്ചൊവ്വയില്‍ അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസ്സിന്റെ അമിത വേഗതയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസ്സ് തല്ലിതകര്‍ത്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് താഴെച്ചൊവ്വയില്വെച്ച് ഇതേ ബസ്സിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. ഈ ബസ്സ് വീണ്ടും അപകടത്തിനിടയാക്കിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ഒമേഗ ബസ്സാണ് നാട്ടുകാര്‍ തല്ലിതകര്‍ത്തത്. ബസ്സിന്റെ മുന്നിലത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ബസ്സ് തകര്‍ത്ത സംഭവത്തില്‍ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: