കൂത്തുപറമ്പ്: സമാധാന കമ്മറ്റി തീരുമാനങ്ങള്‍ സിപിഎം മാനിക്കുന്നില്ലെന്നും എടുത്ത തീരുമാനങ്ങള്‍ ലംഘിച്ചാല്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് കാര്യകാരി അഭിപ്രായപ്പെട്ടു. ആമ്പിലാട് പുതിയകണ്ടിക്കാവ് ഉത്സവപരിസരത്ത് സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ മാറ്റാന്‍ സമാധാനയോഗത്തില്‍ ഞായറാഴ്ച ധാരണയായതാണ്. ഉത്സവം നടക്കുന്നതിന് രണ്ട്ദിവസം മുമ്പുതന്നെ പ്രദേശവാസികളുടെ പരാതിയില്‍ സിപിഎം നേതൃത്വത്തിനോട് കൊടിതോരണങ്ങള്‍ മാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ സിപിഎം നേതൃത്വം തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാന്‍ പോലീസ് സമാധാനയോഗത്തില്‍ നേതാക്കളോട് ആവശ്യപ്പെട്ടത്. പക്ഷെ സിപിഎം നേതൃത്വം ആ തീരുമാനം മാനിച്ചില്ല. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന യോഗതീരുമാനമാണ് സിപിഎം ഏകപക്ഷീയമായ രീതിയില്‍ ലംഘിച്ചത്. പ്രസ്തുത സംഭവത്തില്‍ പോലീസ് നടപടിയും ഉണ്ടായില്ല. സമാധാന കമ്മറ്റി തീരുമാനങ്ങള്‍ ലംഘിക്കുമ്പോള്‍ പോലീസ് ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ സമാധാനയോഗം അപ്രസക്തമാകുമെന്നും കാര്യകാരി അഭിപ്രായപ്പെട്ടു. പ്രശ്നത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും കാര്യകാരി തീരുമാനിച്ചു. എ.പി.പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. വി.്രപജിത്ത്, ഷിജു ഏളക്കുഴി, സി.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: