ഇരിട്ടി: 40 കുപ്പി കര്‍ണാടക മദ്യവുമായി കൂട്ടുപുഴ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. കല്ലേന്വീട്ടില് പ്രതീപന് എന്ന അമ്മണ്ണന് (40) ആണ് ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ സി.രജിത്തിന്റെയും സംഘത്തിന്റെയും പിടിയിലായത്. കേരളാ കര്‍ണ്ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. മദ്യം ബിഗ്ഷോപ്പറിലാക്കി വില്‍പ്പനക്കായി കൊണ്ട് പോകവേ സംശയം തോന്നിയ എക്സൈസ് സംഘം ഇയാളെ പരിശോധിക്കാന്‍ ശ്രമിക്കവേ പ്രതീപന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അറസ്റ്റുചെയ്ത പ്രതിയെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടറെ കൂടാതെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എ.ജോണി, പ്രിവന്റീവ് ഓഫീസര്‍മാരായ ഉമ്മര്‍, മജീദ്, അന്‍വര്‍ എന്നിവരാണ് മദ്യം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. കൂട്ടുപുഴ, പേരട്ട ഭാഗങ്ങളില്‍ കര്‍ണ്ണാടകയില്‍ നിന്നും മദ്യം എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് പ്രതി എന്ന് എക്സൈസ് സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: