കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാതിരുന്നത് പ്രതിപക്ഷം എതിര്‍ത്തതിനാലാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷനില്‍ മൊഴി നല്കി. നിയമസഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് വ്യക്തമാക്കിയതാണ്. എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് തന്നെയാണ് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്.
സി.ബി.ഐ അന്വേഷണം സര്‍ക്കാരിന്റെ അടവാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. അന്ന് കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ ആയിരുന്നതുകൊണ്ടാകണം പ്രതിപക്ഷം സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്. സോളാര്‍ കേസുകളന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത് ഡിജിപിയും ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത് ഡിജിപിയും എസ്ഐടി തലവന്‍ എഡിജിപി എ. ഹേമചന്ദ്രനും ചേര്‍ന്നാണെന്നും ഇതിലൊന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എഡിജിപി ഹേമചന്ദ്രന് ഡിജിപി കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. അന്ന് സിഎജി എതിര്‍ത്തിരുന്നു. ഹേമചന്ദ്രനെ കൂടാതെ മറ്റ് നാലുപേര്‍ക്കുകൂടി അന്ന് സ്ഥാനക്കയറ്റം നല്കി. അനുവദിച്ചതിനേക്കാളധികം പേര്‍ക്ക് കേഡര്കയറ്റം നല്‍കിയതിനാലാണ് സിഎജി എതിര്‍പ്പുന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: