പാനൂര്‍: കൊളവല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ യൂത്ത്ലീഗ് എംഎസ്എഫ് അക്രമം. രണ്ടു എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ജിഷ്ണു, അക്ഷയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ജിഷ്ണുവിനെ തലശേരി ജനറല്‍ ആശുപത്രിയിലും, അക്ഷയ്യെപാനൂര് സാമൂഹിക ആരോഗ്യകേന്ദ്രത്തിലും ചികിത്സ തേടി. ക്ലാസ് നടന്നു കൊണ്ടിരിക്കെയാണ് അക്രമിസംഘം അദ്ധ്യാപികയുടെ മുന്നിലിട്ട് വിദ്യാര്‍ത്ഥികളെ അക്രമിച്ചത്. തടയാന്‍ ചെന്ന അദ്ധ്യാപികയെ കയ്യേറ്റം ചെയ്തതായും ആക്ഷേപമുണ്ട്. എബിവിപി പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നഗര്‍ പ്രസിഡന്റ് മിഥുന്മോഹന് ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊളവല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ പഠിപ്പുമുടക്കുമെന്നും, പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും മിഥുന്മോഹന് അറിയിച്ചു. പാനൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എബിവിപി പ്രവര്‍ത്തകനെ മുന്‍മന്ത്രി കെപി.മോഹനന് സന്ദര്‍ശിച്ചു. ഹിന്ദുഐക്യവേദി ജില്ലാസംഘടന സെക്രട്ടറി കൊല്ലംമ്പറ്റ പ്രേമന്, ആര്‍എസ്എസ് നേതാവ് മനോജ് പൊയിലൂര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: