ഇരിട്ടി: കൂട്ടുപുഴ മാക്കൂട്ടം ചുരം വഴി കര്‍ണ്ണാടകത്തിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന റേഷനരി എന്ന് സംശയിക്കുന്ന ഒരു ലോഡ് അരി ഇരിട്ടി പോലീസ് പിടികൂടി. വാഹനത്തില്‍ ഉണ്ടായിരുന്നവരുടെ പക്കല്‍ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇരിട്ടി പോലീസിന്റെ വാഹന പരിശോധനക്കിടെ ടാര്‍പോളിന്‍ പൊതിഞ്ഞു കെട്ടി അരിയുമായി എത്തിയ ലോറി പോലീസ് സംഘം പരിശോധിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന െ്രെഡവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യക്തമായ മറുപടി നല്കാന് കഴിയാഞ്ഞതാണ് സംശയത്തിനിടയാക്കിയത്. അമ്പതു കിലോ വീതമുള്ള നൂറോളം ചാക്ക് അരിയായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. കര്‍ണ്ണാടകത്തിലെ അരി മൊത്ത വിതരണക്കാര്‍ക്കുവേണ്ടി കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നും റേഷനരി കടത്തി കൊണ്ടുപോവുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ നില നില്‍ക്കവേയാണ് റേഷനരി എന്ന് സംശയിക്കുന്ന അരിയുമായി സംഘം പിടിയിലാവുന്നത്. കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് സാധാരണയായി അരി എത്തിക്കുന്നത്. അതേസമയം കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് അരി കൊണ്ടുപോവുന്നത് വിരളമാണ്. ഇതാണ് ഏറെയും സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. അരിയും വാഹനവും കസ്റ്റഡിയില്‍ എടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: