കൊച്ചി: മഹാരാജാസ് കോളേജില്‍ അതിക്രമിച്ച് കയറി ജനല്‍ചില്ലുകള്‍ തകര്‍ത്ത കേസില്‍ ഐഎന്‍ടിയുസി ്രപവര്ത്തകനെ പോലീസ് അറസ്റ്റുചെയ്തു. മുളവുകാട് സ്വദേശി സാജുവിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എസ്എഫ്ഐ അക്രമത്തിനെതിരെ കെഎസ്യു, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയാണ് കെഎസ്യുക്കാര് മഹാരാജാസ് കോളജില്‍ അക്രമം നടത്തിയത്. ഹൈബി ഈഡന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് കോളജിന് മുന്നിലെത്തിയപ്പോള്‍ കോളജിനുള്ളില്‍നിന്ന് എസ്എഫ്ഐക്കാര്‍ കല്ലെറിഞ്ഞു. ഇതോടെ കെഎസ്യു, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കോളജില്‍ അതിക്രമിച്ച് കടന്ന് ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും എസ്എഫ്ഐയുടെ യൂണിയന് ഓഫീസ് തല്ലിത്തകര്‍ക്കുകയും ഡിവൈഎഫ്ഐയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. ഈ കേസില്‍ ഹൈബി ഈഡന് എംഎല്‍എ അടക്കം 50 പേര്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
മഹാരാജാസ് കോളജ് കേന്ദ്രീകരിച്ച് നടന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായി ലോ കോളജിലെ കെഎസ്യു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റുചെയ്തു.
അമല്‍, ഹര്‍ഷോ, ദേവാനന്ദ്, അഫ്സല്, അജ്മല്‍ അലി എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: