കോട്ടയം: ഈ വര്‍ഷത്തെ മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി സ്മൃതി പുരസ്കാരം തഞ്ചാവൂര്‍ കുംഭകോണം രുഗ്മിണി സംസ്ഥാന്റെ സ്ഥാപകനായ വിഠല്‍ദാസ് ജയകൃഷ്ണ ദീക്ഷിതര്‍ക്ക് നല്കാന് മള്ളിയൂര്‍ ആത്മീയ വിദ്യാപീഠം തീരുമാനിച്ചതായി ട്രസ്റ്റികളായ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയും ദിവാകരന് നമ്പൂതിരിയും പത്രകുറിപ്പില്‍ അറിയിച്ചു.
അരലക്ഷം രൂപയും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആത്മീയ ബോധന പ്രക്രിയ ത്വരിതപ്പെടുത്താന്‍ വിഠല്‍ദാസ് ജയകൃഷ്ണ ദീക്ഷിതര്‍ രണ്ടുപതിറ്റാണ്ടായി കൈകൊണ്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരം. വേദപപുരാണങ്ങളുടെയും സമ്പ്രദായ ഭജനയുടെയും പ്രചാരണത്തിനും അദ്ധ്യയനത്തിനുമായി സ്ഥാപിച്ച വേദ പാഠശാലയും കാവേരി നദീതീരത്ത് സ്ഥാപിച്ച ഗോശാലയും തുടര്‍ പ്രക്രിയകളും പുരസ്കാര നിര്‍ണ്ണയത്തില്‍ സവിശേഷ സ്ഥാനം കണ്ടെത്തി.
ഫെബ്രുവരി 2 ന് മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ 96-ാം ജയന്തിയാഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ പുരസ്കാരം നല്‍കും. ദക്ഷിണ ഹലാസ്യത്തിലെ സത്ഗുരു ജ്ഞാനാനന്ദ സ്വാമിയുടെ ഗുരുപരമ്പരയില്പ്പെടുന്ന വിഠല്‍ദാസ് 1977 ല്‍ ഗരുഡചയന അതിരാത്ര സോമയാഗം നടത്തി. ഇതേതുടര്‍ന്നാണ് വിഠല്‍ദാസ് എന്ന സ്ഥാനപ്പേര് ജയകൃഷ്ണ ദീക്ഷിതര്‍ക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: