തിരുവനന്തപുരം: വല്ലപ്പോഴെങ്കിലും നടക്കുന്ന സംഭവമാണ് സമ്പൂര്‍ണ കെപിസിസി യോഗം. അങ്ങനെയൊരു സംഭവം ജനുവരി 28 ന് തിരുവനന്തപുരം ഇന്ദിരാഭവനിലുണ്ടായി. ആ യോഗത്തിലെ മുഖ്യ ആകര്‍ഷണം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു. ആന്റണിയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബോംബായി. പരിഭ്രാന്തരായ മറ്റ് നേതാക്കള്‍ നെട്ടോട്ടമോടുന്നു.
‘രാത്രി ആര്‍എസ്എസ് ആയി നടക്കുന്നവര്‍ പകല്‍ കോണ്‍ഗ്രസിലേക്ക് വരേണ്ട’ എന്നാണ് ആന്റണി സകലരേയും അത്ഭുതപ്പെടുത്തി പ്രസ്താവിച്ചത്. ഇത് വാര്ത്തയായപ്പള് തിരുത്തുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രംഗത്തുവന്നിരുന്നു. ആന്റണി അങ്ങനെ പറഞ്ഞില്ല. വാര്‍ത്ത വ്യാഖ്യാനമെന്നാണ് സുധീരന് വിശദീകരിച്ചത്. പക്ഷേ, സുധീരന്റെ പ്രസ്താവനയ്ക്ക് വലിയ പ്രധാന്യമൊന്നും ലഭിച്ചില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെ അങ്ങനെയാരും സംസ്ഥാന കോണ്‍ഗ്രസിലുണ്ടെന്ന് തോന്നുന്നില്ല എന്നാണ് പറഞ്ഞുവച്ചത്.
അതേസമയം ആന്റണിയുടെ ആരോപണം സര്‍വത്ര ചര്‍ച്ചയാവുകയാണ്. അതാരൊക്കെയെന്ന് വ്യക്തമാക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നു. മാത്രമല്ല ഘടകകക്ഷികളിലും ഇത് മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. മുസ്ലീം ലീഗ് പ്രശ്നം ഗൗരവമായെടുത്തിരിക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് സഹകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളാരാണ്? അത് വെളിപ്പെടുത്താന്‍ ആന്റണിക്ക് ബാധ്യതയില്ലേ? എന്നൊക്കെയുള്ള ചോദ്യമാണുയരുന്നത്. കോണ്‍ഗ്രസുകാരുടെ കാലിന്നടിയില്‍ നിന്ന് ബിജെപിയിലേക്ക് മണ്ണൊഴുക്കുണ്ടാകുമെന്ന ആന്റണിയുടെ നിരീക്ഷണവും പ്രശ്നവുമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: