എരുമേലി: 23 ലക്ഷം രൂപയുടെ പാക്കാനം–ഇഞ്ചക്കുഴി ജലവിതരണ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി.
പദ്ധതി നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. 2015-16 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിതിയില്‍ നിലവിലുള്ള കുളത്തിന് ആഴം കൂട്ടല്‍, ടാങ്ക് നിര്‍മാണം, പമ്പ്സെറ്റ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്.എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കമ്മീഷന് ചെയ്ത പദ്ധതിയില്‍ ആറുമാസം കഴിഞ്ഞപ്പോള്‍ പമ്പ് സെറ്റ് കേടായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരില്‍ നിന്നാണ് പമ്പ്സെറ്റ് വാങ്ങിയതെന്ന് ബോദ്ധ്യപ്പെട്ടതായി സൊസൈറ്റി സെക്രട്ടറി ടി.ജി.രാജു ആരോപിക്കുന്നു.
36000 രൂപ മാത്രം വിലയുള്ള പമ്പുസെറ്റിന് 1,04000 രൂപയാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്. പമ്പ് സെറ്റിന്റെ ഗാരന്റി, വാറന്റി രേഖകള്‍ കരാറുകാരന് സൊസൈറ്റിയില്‍ സമര്‍പ്പിച്ചിട്ടില്ല. കേടായ പമ്പ് സൊസൈറ്റിയാണ് നന്നാക്കിയെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്.
അഴിമതി വ്യക്തമായതോടെ കഴിഞ്ഞ ദിവസം നടന്ന സൊസൈറ്റി യോഗം വിജിലന്‍സില്‍ പരാതി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: