പൂവാര്‍: കളരിപ്പയറ്റിനും കേരളത്തിന്റെ തനതു കലകള്‍ പരിശീലിപ്പിക്കാനും വേണ്ടി 1980 ല്‍ നിര്‍മ്മിച്ച കലാപഠന കേന്ദ്രം നാശത്തിന്റെ വക്കില്‍. കേരളത്തിന്റെ കലാരൂപങ്ങള്‍ക്ക് പ്രാധാന്യം നല്കി ലക്ഷങ്ങള്‍ മുടക്കി പൂവാറിലെ കടല്‍ത്തീരത്തോട് ചേര്‍ന്നു ടൂറിസ്റ്റുകാരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണു പൂവാറില്‍ ഇത് നിര്‍മിച്ചത്.പൂര്‍ണമായും കരിങ്കല്ലില്‍ തീര്‍ത്തതാണ് ഈ കേന്ദ്രം. കേരളത്തില്‍ രണ്ടിടത് മാത്രമാണ് ഈ പരിശീലന കേന്ദ്രം നിര്‍മിച്ചത്, ഒന്ന് കോഴിക്കോടും, മറ്റൊന്ന് പൂവാറിലും. പൂവാറിലുള്ള പരിശീലന കേന്ദ്രമാണ് ആര്‍ക്കും വേണ്ടാതെ നശിച്ചു പോകുന്നത്.ഇന്നു ഈ കേന്ദ്രം സാമൂഹിക വിരുദ്ധര്‍ക്ക് മദ്യപിക്കാനും ചീട്ടുകളിക്കാനും ഉള്ള കേന്ദ്രമാക്കി മാറ്റികൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടി സര്‍ക്കാരോ പഞ്ചായത്തോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്.
ടൂറിസത്തിനു ഒരുപാട് പ്രാധാന്യം നല്കുന്നു എന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഒരു കേന്ദ്രം നശിച്ചു മണ്ണടിയാന്‍ പോകുന്നത്. ഈ കലാകേന്ദ്രം ടൂറിസ്റ്റ് വകുപ്പ് ഏറ്റെടുത്തു വികസിപ്പിക്കുകയാണെങ്കില്‍ പൂവാറിലെ ടൂറിസം വികസനത്തിന് ഇത് ഒരു മുതല്‍ക്കൂട്ടാകും . ഈ കലാപഠനകേന്ദ്രം നശിക്കുന്നതോടെ കേരളത്തിന്റെ ഒരു സംസ്കാരവും ഒരുപാട് കലാകാരന്മാര്ക്ക് കിട്ടാനുള്ള അവസരവുമാണ് നഷ്ടപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: