തിരുവനന്തപുരം: സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. നാടുനീളെ സമാധാനം വേണമെന്ന് പറയുന്ന മുഖ്യമന്ത്രി ഗിരിപ്രഭാഷണം നിര്‍ത്തി വേണ്ടത് ചെയ്യണം. പാര്‍ട്ടി ഗ്രാമത്തില്‍ മറ്റുള്ളവര്‍ പാടില്ലെന്നാണ് പറയുന്നത്. ഇത് എവിടത്തെ ജനാധിപത്യമാണെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കണം. ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നതിനാലാണ് ബിജെപിയിലേക്ക് വരുന്നത്. അതിന് സിപിഎം വേവലാതി പൂണ്ടിട്ട് കാര്യമില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
ടിയാന്മെന് സക്വയറില്‍ വിദ്യാര്‍ത്ഥികളെ ടാങ്കുകള്‍ കയറ്റി ചതച്ചരച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുയായികളില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച കവി പി.നാരായണക്കുറുപ്പ് പറഞ്ഞു. അച്ഛനെ കൊന്നതെന്തിന് എന്ന് ചോദിക്കുന്ന മക്കളുടെ മുന്നില്‍ ധൈര്യമായി ചെല്ലാന്‍ ഈ നേതാക്കള്‍ക്ക് സാധിക്കുമോ എന്നും നാരായണക്കുറുപ്പ് ചോദിച്ചു.
തൊഴില്‍ മേഖലയാകെ അരജകത്വത്തിലായെന്ന് ആശംസാ പ്രസംഗം നടത്തിയ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗംഗാധരന് പറഞ്ഞു. തൊഴില്‍ മേഖല പൂര്‍ണ്ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ഇതെല്ലാം പുറത്ത് വരാതിരിക്കാനാണ് അരും കൊലയുമായി സിപിഎം രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. കേരളത്തെ അരാജകത്വത്തിലേക്ക് തള്ളി വിടരുതെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതി അംഗം അഡ്വ:അജ്ഞാനാദേവി പറഞ്ഞു. അനാമിക കവിത ചൊല്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: