തിരുവനന്തപുരം : ലോ അക്കാദമി കേരള സര്‍വകലാശാലയുടെ നിയമപരീക്ഷയിലും സെനറ്റ് തെരഞ്ഞെടുപ്പിലും വഴിവിട്ട് ഇടപെടുന്നുവെന്നത് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. അക്കാദമി ഡയറക്ടര്‍ നാരായണന് നായരുടെ മകനും ട്രസ്റ്റ് അംഗവുമായ നാഗരാജ് നാരായണന്റെ ഓഡിയോ ശബ്ദരേഖയാണ് പുറത്തുവന്നത്.
നാലുവര്‍ഷം മുമ്പ് ലോകോളേജ് വിദ്യാര്‍ത്ഥിനിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണത്തിലാണ് സര്‍വകലാശാല പരീക്ഷയില്‍ തങ്ങള്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്നത്. സര്‍വകലാശാലയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് തങ്ങളുടെ ആളുകള്‍ പലരുമുണ്ട്. പലരും എന്നെക്കൊണ്ട് റെക്കമന്റ് ചെയ്യാറുണ്ട്. ഞാന്‍ പലരെയും ഇത്തരത്തില്‍ സഹായിച്ചിട്ടുണ്ടെന്ന് നാരായണന് പറയുന്നു. തന്റെ ചിറ്റപ്പന് കോലിയക്കോട് കൃഷ്ണന്‍നായരെയും ഭാര്യയെയും കാണാനായി പലരെയും ഒപ്പംകൂട്ടിയതും നാഗരാജ് നാരായണന് പറയുന്നു.
ആ കോളേജിലെ അധ്യാപകരെ സ്വാധീനിച്ച് അക്കാദമി കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. തങ്ങളുടെ ഔദാര്യംപറ്റിയ അധ്യാപകര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തുവെന്നും പറയുന്നു. യോഗ്യതയുള്ള റിസര്‍വ് വിദ്യാര്‍ത്ഥിനിയെ വെട്ടിമാറ്റി തന്റെ ശുപാര്‍ശ പ്രകാരം കളേജിലെ അധ്യാപകനായ ഡോ. രവികുമാറിന്റെ കീഴിലെ റിസര്‍ച്ച് വിദ്യാര്ത്ഥിനിയാക്കിയതിനെക്കുറിച്ചും നാഗരാജ് പറയുന്നുണ്ട്.
അക്കാദമിയിലെ മാനേജ്മെന്റിനോട് താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടുന്നതായും വിരോധമുള്ളവര്‍ തോല്‍ക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. സര്‍വകലാശാല മൂല്യനിര്‍ണയത്തില്‍ തങ്ങള്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നാഗ്രാജ് നാരായണന്റെ ശബ്ദരേഖ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: