ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വെ. 403 അംഗങ്ങള്‍ ഉള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ 202 അംഗങ്ങളെ തെരഞ്ഞെടുത്ത് ബിജെപി സംസ്ഥാനം ഭരിക്കുമെന്നാണ് ടൈംസ് നൗ-വിഎംആര്‍ അഭിപ്രായ സര്‍വെ പ്രവചിക്കുന്നത്. 202 സീറ്റുകളോടെ പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് 147 സീറ്റുകള്‍ മാത്രമാകും ലഭിക്കുകയെന്നും അഭിപ്രായ സര്‍വെ ഫലം.
പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന സാമ്പത്തിക പരിഷ്കരണത്തിന് സംസ്ഥാനത്തെ ജനങ്ങള്‍ നല്കുന്ന പിന്തുണയാണ് ബിജെപിയുടെ മുന്നേറ്റത്തിന് കാരണമെന്നും സര്‍വെ പറയുന്നു. കളളപ്പണം തടയാന്‍ നോട്ടുകള്‍ അസാധുവാക്കിയ നടപടി നല്ല നീക്കമായെന്നാണ് ഉത്തര്‍പ്രദേശിലെ 65 ശതമാനം ജനങ്ങളുടെയും അഭിപ്രായം.
അതേ സമയം, രാഷ്ട്രീയ നാടകങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന സമാജ്വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും സഖ്യത്തിലായിട്ട് പോലും നഷ്ടമേ ഉളളൂ എന്നാണ് സര്‍വെ ഫലം സൂചിപ്പിക്കുന്നത്. 2012ല്‍ ഇരുപാര്‍ട്ടികളും നേടിയതിനേക്കാള്‍ 105 സീറ്റുകള്‍ കുറഞ്ഞ് 147 പേരെ ജയിപ്പിക്കാനേ സഖ്യത്തിന് ഇത്തവണ കഴിയൂ. കഴിഞ്ഞ തവണ എസ്പിക്ക് 24 ശതമാനം വോട്ടുകള്‍ നേടിയിരുന്നെങ്കില്‍ ഇത്തവണ അത് രണ്ട് ശതമാനമായി ചുരുങ്ങും.
മായവതിയുടെ നേതൃത്വത്തില്‍ ജാതി രാഷ്ട്രീയത്തിന്റെ പിന് ബലത്തില്‍ പലകുറി ഉത്തര്‍പ്രദേശ് ഭരിച്ച ബിഎസ്പി ആകട്ടെ, 47 സീറ്റുകള്‍ മാത്രമാകും നേടുക എന്നും അഭിപ്രായ സര്‍വെ പറയുന്നു.
ആര്‍എല്‍ഡി ഉള്പ്പെട്ടയുള്ളവര്ക്ക് 7 സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുകയെന്നും സര്‍വേ ഫലം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: