ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുമെന്നും 2016-2017ലെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) 7.1 ശതമാനമായിരിക്കുമെന്നും കേന്ദ്ര ബജറ്റിനു മുന്നോടിയായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ. നാണയപ്പെരുപ്പം കുറയും, സാമ്പത്തിക അച്ചടക്കം പാലിക്കാനാകും. കുറഞ്ഞ കറന്റ് അക്കൗണ്ട് കമ്മി നിലനിര്‍ത്താനും സാധിക്കും, സര്‍വേ വ്യക്തമാക്കുന്നു.
2017 ലെ ജിഡിപി 7.1 ശതമാനമായിരിക്കും. 2016 ല്‍ ഇത് 7.6 ശതമാനം. പുതിയ കറന്‍സി നോട്ടുകള്‍ മതിയായ തോതില്‍ തിരിച്ചെത്തുകയും, നോട്ട് അസാധുവാക്കലില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതോടെ വളര്‍ച്ചാ നിരക്ക് പൂര്‍വസ്ഥിതിയിലാകും.
സുപ്രധാന വിവരങ്ങള്‍
2016 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ പരോക്ഷ നികുതിയില്‍ 26.9 ശതമാനം വളര്‍ച്ച
വിലക്കയറ്റനിരക്ക് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നിയന്ത്രിക്കാനായി. 2014-15 ല്‍ 5.9 ശതമാനമായിരുന്ന ശരാശരി വിലക്കയറ്റ നിരക്ക്, 2015-16 ല്‍ 4.9 ശതമാനമാവും, 2016 ഏപ്രില്‍- ഡിസംബറില്‍ 4.8 ശതമാനമാവുമായി
വിലക്കയറ്റനിരക്ക് 2014-15 ല്‍ രണ്ടു ശതമാനമായിരുന്നു. 2015-16 ല്‍ (-)2.5 ശതമാനമായി താഴ്ന്നു.
വിദേശനാണ്യ നിക്ഷേപം 15.5 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചു.
2015-16ല്‍ 1.2 ശതമാനമായിരുന്ന കാര്‍ഷികവളര്‍ച്ച 2016-17 ല്‍ 4.1 ശതമാനമാകും.
ഗോതമ്പ് കൃഷിയില്‍ 7.1 ശതമാനവും പയര്‍വര്‍ഗ കൃഷിയില്‍ 10.6 ശതമാനവും വര്‍ധന
വ്യവസായ വളര്‍ച്ചാ നിരക്ക് 2016-17 ല്‍ 5.2 ആയിരിക്കും, 2015-16 ല്‍ ഇത് 7.4 ശതമാനമായിരുന്നു.
കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍, രാസവളങ്ങള്‍, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് പ്രധാന വ്യവസായങ്ങളില്‍ 4.9 ശതമാനം സഞ്ചിത വളര്‍ച്ച. 2015-16 ല്‍ ഇത് 2.5 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: