തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്ന് എസ്എഫ്ഐ പിന്മാറി. പ്രിന്‍സിപ്പാള്‍ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും അഞ്ചു വര്‍ഷത്തേക്ക് ചുമതലകളില്‍ നിന്ന് മാറിനിന്നാല്‍ മതിയെന്നുമാണ് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. തീരുമാനം മാനേജ്മെന്റ് അംഗീകരിച്ചതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിന് അറിയിച്ചു.
ലക്ഷ്മി നായരുടെ ചുമതല വൈസ് പ്രിന്‍സിപ്പലിന് നല്‍കും. ഇക്കാര്യം എഴുതി ഒപ്പിട്ടു നല്‍കിയെന്നും ചര്‍ച്ചക്ക് ശേഷം എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു. സമരം വിജയിച്ചുവെന്നും സമരം അവസാനിപ്പിച്ചെന്നും എസ്എഫ്ഐ പറയുന്നു. ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ് ഒരു ഒത്തുതീര്പ്പിനുമില്ലെന്നായിരുന്നു ഇന്നു രാവിലെയും എസ്എഫ്ഐ പറഞ്ഞിരുന്നത്.
പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദമാകാം നിലപാട് മയപ്പെടുത്താന്‍ എസ്എഫ്ഐ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സമരത്തോട് തുടക്കം മുതല്‍ മുഖംതിരിച്ചുനിന്നിരുന്ന സിപിഎം നേതൃത്വം സമരം ശക്തമയതോടെയാണ് സമരപ്പന്തലില്‍ എത്താന്‍ തയ്യാറായത്.
അതേസമയം, രാജിവയ്ക്കില്ലെന്ന നിലപാടില്‍ ലക്ഷ്മിനായര്‍ ഉറച്ചുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: