തിരുവനന്തപുരം: ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചുവെന്ന് പരാതി. നോട്ട് അസാധുവാക്കലിന് ശേഷം ലോ അക്കാദമി മാനേജുമെന്റ് രണ്ടേകാല്‍ കോടി രൂപ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചുവെന്ന് ആദായനികുതി വകുപ്പിന് കിട്ടിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ രണ്ട് മാസങ്ങളായി പേരൂര്‍ക്കടയിലെ ഒരു സഹകരണ ബാങ്കിലാണ് പണം നിക്ഷേപിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചെടുത്ത പണമെന്നും അവരില്‍ നിന്നും മുന്‍ മാസങ്ങളില്‍ വാങ്ങിയ ഫീസെന്നുമൊക്കെ പറഞ്ഞാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളെല്ലാം വ്യാജമാണെന്നും കള്ളപ്പണമാണ് വെളുപ്പിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഗോള്‍ഡന്‍ ജൂബിലി എന്ന പേരിലാണ് ലോ അക്കാദമി സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറന്നത്. കോളേജിന്റെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ച തുകയാണ് ഇതെന്നാണ് കാണ്ച്ചിരിക്കുന്നത്. എണ്ണായിരം രൂപയാണ് ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും പിരിച്ചതെന്നും കണക്കുകളില്‍ കാണിക്കുന്നു. ഇങ്ങനെ പണം നല്‍കിയെന്ന് കാണിച്ച് നല്കിയ പട്ടികയിലുള്ള ഒരു വിദ്യാര്‍ത്ഥിയാണ് ആദായ നികുതി വകുപ്പിന് പരാതി നല്‍കിയത്.
ലോ അക്കാദമി ഭൂമി തട്ടിച്ചുവെന്ന പരാതിയിന്മേല് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയും എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: