റിയാദ്: ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ സൗദി അറേബ്യയില്‍ ഇനി മിക്ക വസ്തുക്കള്‍ക്കും മൂല്യവര്‍ദ്ധിത നികുതി നല്‍കണം. ഇതിനുള്ള നിയമം കഴിഞ്ഞ ദിവസം സൗദി സര്‍ക്കാര്‍ പാസാക്കി. ഇതുവരെ ഇവിടെ കുടിവള്ളവും വൈദ്യുതിയും പാചകവാതകവും അടക്കം ഒരു വസ്തുവിനും സേവനത്തിനും നികുതി ഉണ്ടായിരുന്നില്ല. പലതിനും സബ്സിഡിയും ഉണ്ടായിരുന്നു.
എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്ന് 2014 മുതല്‍ തുടരുന്ന പ്രതിസന്ധിയാണ് സൗദിയെ നികുതി വ്യവസ്ഥ ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വന്‍കിട കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ ഉപേക്ഷിക്കുകയും മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറക്കുകയും ജീവനക്കാരുടെ ശമ്പള വര്‍ദ്ധന മരവിപ്പിക്കുകയും ചെയ്തിരുന്നു.
പല വസ്തുക്കള്‍ക്കും നല്‍കിയിരുന്ന സബ്സിഡികളും ഒഴിവാക്കി. എണ്ണയ്ക്കു പകരം മറ്റു വരുമാന ശ്രോതസുകള്‍ കൂടി കണ്ടെത്താനും സൗദി ശ്രമമാരംഭിച്ചു. ഇത്തരം നടപടികളുടെ ഭാഗമായാണ് മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ എക്സൈസ്, മൂല്യവര്‍ദ്ധിത നികുതികള്‍ ഏര്‍പ്പെടുത്തണമെന്ന് അന്താരാഷ്ട്ര നാണയ നിധി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: