ശാന്തന്‍പാറ: തമിഴ്നാട്ടിലേയ്ക്ക് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുപോകാന്‍ രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തിന്റെ ഏലക്ക വാണിജ്യനികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചതുരങ്കപ്പാറയ്ക്ക് സമീപം രഹസ്യ കേന്ദ്രത്തിലും കാറിലുമായി സൂക്ഷിച്ചിരുന്ന 750 കിലോ ഏലക്കയാണ് പിടിച്ചെടുത്തത്. ചതുരങ്കപ്പാറ സ്വദേശി ഗണേശന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ നിന്നാണ് ഏലക്ക കണ്ടെത്തിയത്. ഇവിടെ സൂക്ഷിക്കുന്ന ഏലക്ക രാത്രികാലത്ത് വനത്തിലൂടെ തമിഴ്നാട്ടിലെത്തിക്കാനായിരുന്നു പദ്ധതിയെന്ന് വാണിജ്യനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്നേമുക്കാല്‍ ലക്ഷം രൂപ പിഴയൊടുക്കിയതിന് ശേഷമാണ് ഏലക്കയും വാഹനവും വിട്ട് നല്‍കിയത്. വാഹനം വാടകയ്ക്കെടുത്തതായിരുന്നു. റെയ്ഡില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ മധുസൂദന്‍പിള്ള, എം.ബി ബിജു, തിലോത്തമ എന്നിവര്‍ പങ്കെടുത്തതായി വാണിജ്യ ഇന്റലിജന്‍സ് ജില്ലാ മേധാവി മക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: