മറയൂര്‍: കോവില്‍കടവിലെ പലചരക്ക് കടയില്‍ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരി മറയൂര്‍ പോലീസ് പിടികൂടി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് എസ്.സി സ്റ്റോഴ്സ് ഉടമ വിമലിന്റെ കടയില്‍ നിന്നും അരി പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് അഡീഷണല്‍ എസ്.ഐ സണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്. പ്രതിയെ കടയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത റേഷനരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കും താലൂക്ക് സപ്ലൈഓഫീസര്ക്കും നല്‍കും. ഏത് കടയില്‍ നിന്നാണ് റേഷനരി ഇവിടെ എത്തിയത് എന്നതും അന്വേഷിക്കുന്നുണ്ട്. തുടര്‍ നടപടികള്‍ ജില്ലാകളക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചേ ഉണ്ടാകൂ എന്ന് മറയൂര്‍ എസ്.ഐ അറിയിച്ചു.
ഒരു മാസം മുന്‍പും മറയൂരില്‍ റേഷനരി പിടികൂടിയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം നടക്കുന്നിതിനിടെയാണ് വീണ്ടും റേഷനരി കരിഞ്ചന്തയില്‍ നിന്ന് പിടികൂടിയത്.
മറയൂരിലെ ചിലകടകളില്‍ ഇപ്പോഴും റേഷനരി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: