പേരാമ്പ്ര: സാമ്രാജ്യത്വ ശക്തികളുടെ വിധേയരാജ്യമായിരുന്ന ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ടും പൗരബോധമുണര്ത്തുന്നതിന് പകരം ഇന്നും അടിമ മനസ്സിന്റെ ഉടമകളാണ് എന്നതാണ് അപചയത്തിന് കാരണമാകുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
ബിജെപി അഞ്ച് ബൂത്തുകളുടെ സംയുക്താഭിമുഖ്യത്തില്‍ ചാലിക്കരയില്‍ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭ്യസ്ത വിദ്യര്‍ക്കിടയില്‍ പോലും ഇത്തരം തെറ്റായ പ്രവണത കാണുന്നുണ്ട്. പൗരബോധമില്ലാത്തത് രാഷ്ട്ര മുന്നേറ്റത്തിന് തടസ്സമാണ്.
ഭാരതം രാഷ്ട്രമായിരുന്നില്ലെന്നും ബ്രിട്ടീഷുകാരുടെ വരവോടുകൂടിയാണ് ദേശീയതയെന്ന കാഴ്ചപ്പാട് ഉണ്ടായതെന്നും പ്രൊഫ. എംജിഎസ് നാരായണനെപ്പോലുള്ള ചരിത്രകാരന്മാര് തെറ്റിദ്ധരിപ്പിക്കുന്നു.
നമ്മുടെ യഥാര്‍ത്ഥ ചരിത്രം പഠിക്കാതെയും പഠിപ്പിക്കാതെയുമുള്ള അടിമത്ത ബോധമാണ് ഇതിന് കാരണം. സ്വാതന്ത്ര്യത്തിന്റെ വിലയറിയാതെ പാദസേവ ചെയ്യുന്ന പ്രവണത അപകടകരമാണ്. മെക്കോളെയുടെ ചരിത്രത്തെ അതേപടി വിഴുങ്ങിയതാണ് നമ്മുടെ ദുരന്തമെന്നും, ദേശീയ പതാകയെയും ദേശീയഗാനത്തെയും, മറ്റു മാനബിന്ദുക്കളെയും അനാദരിക്കുന്നതിനും അംഗീകരിക്കാതിരിക്കുന്നതിനും കാരണം ഇതാണെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ഇതുകാരണം സ്വരാജ്യവും സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വി. സത്യന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം സമിതി പ്രസിഡന്റ് എന്‍. ഹരിദാസ്, കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ഷാന്‍ കട്ടിപ്പാറ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബുജോര്‍ജ്, കെ. വത്സരാജ്, സന്തോഷ്, കെ.ഇ. സേതുമാധവന്, കെ.പി. രാഘവന്, വി.വി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. കെ. സുരേന്ദ്രന് സ്വാഗതവും ടി.കെ. സുരേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: