തൃപ്പൂണിത്തുറ: നഗരസഭ ചെയര്പേഴ്സന് സഞ്ചരിക്കാന്‍ ആഡംബര കാര്‍ വാങ്ങിയത് വിവാദത്തില്‍. 19 ലക്ഷം ചിലവഴിച്ച് ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങിയത്. കൂടാതെ 14.50 ലക്ഷം മുടക്കി കാറില്‍ വുഡന്‍ പാനലിങ്ങ്, ജിപിആര്‍എസ് തുടങ്ങിയവയടക്കം 2.21 ലക്ഷവും ചിലവാക്കിയിട്ടുണ്ട്.
കാറിലെ എക്സ്ട്രാ ഫിറ്റിങ്ങ്സിനായി ചെലവഴിച്ച തുകയുടെ ശ്രോതസ് വെളിപ്പെടുത്തണമെന്ന് ബിജെപി പ്രതിപക്ഷ നേതാവ് വി.ആര്. വിജയകുമാര്‍ ആവശ്യപ്പെട്ടു. ധൂര്‍ത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയെന്ന് വിജയകുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ നഗരസഭാദ്ധ്യക്ഷന്മാര്ക്ക് ഇന്നോവയില്‍ സഞ്ചരിക്കുവാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് ചെയര്പേഴ്സന് അവകാശപ്പെട്ടു.
നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക ഞെരുക്കം മൂലം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ധൂര്‍ത്ത് നടക്കുന്നത്. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവെ സ്തംഭനാവസ്ഥയിലാണ്. സെക്രട്ടറിയുടെ തുടരെ തുടരെയുള്ള അവധിയില്‍ പോക്കും വിവാദത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: