കോട്ടയം: ഭാഗവതരസം അനുഭവിച്ച ഭക്തരെ സംസാരദുഃഖം ബാധിക്കില്ലെന്ന് കല്ലാനിക്കാട് ചന്ദ്രശേഖരന് നമ്പൂതിരി. മള്ളിയൂര്‍ ഭാഗവതാമൃത സത്രവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ ദുഃഖസന്ദര്ഭങ്ങള് നമ്മിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാനും തെറ്റുകള്‍ തിരുത്താനും ഉദ്ദേശിച്ചുള്ള ഈശ്വരനിശ്ചയമാണ്.
ഞാനെന്ന ഭാവം ഇല്ലാതാകുമ്പോള്‍ എല്ലാം ഈശ്വരമയമാകും. വേദാന്തത്തിന്റെ പൊരുള്‍ ഇതുതന്നെ. ഭാഗവതം ഈ സത്യത്തെ സാമാന്യ ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈശ്വര നാമജപം പുണ്യദായകമാണെന്ന് എന്‍. അജിതന് നമ്പൂതിരി പറഞ്ഞു. പള്ളിക്കല്‍ സുനില്‍, ഫ്രൊഫ. വിശ്വനാഥന് നമ്പൂതിരി, ശ്രീശിവന്‍ നമ്പൂതിരി എന്നിവരും പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: