ന്യൂദല്‍ഹി: തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് പാര്‍ട്ടിയെ പോലും ഞെട്ടിച്ചിരിക്കുകയാണ് പാര്‍ലമെന്റംഗം ഇദ്രിസ് അലി.
മഹാത്മാഗാന്ധി സമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായിരുന്നു. അതുപോലെ തന്നെയാണ് മമതയും. അവര്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും സിക്കുകാര്‍ക്കും വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നോട്ട് അസാധുവാക്കലിന്റെ ഇരകള്‍ക്കൊപ്പം നിന്ന ഒരേയൊരു നേതാവ് മമതയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഗാന്ധി അനുസ്മരണ ചടങ്ങിലായിരുന്നു പരാമര്‍ശം. ഗാന്ധിയും മമതയും രണ്ട് വശത്ത് നില്ക്കുന്ന ഒരു പൊന്നാട അണിയിച്ച് ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ അദ്ദേഹം ആദരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: