ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി.
കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് രാജ്യമെന്നും അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടം കേന്ദ്ര സര്‍ക്കാര്‍ തുടരുമെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉണ്ടാകണം. നോട്ട് അസാധുവാക്കല്‍ തീരുമാനം ധീരവും ചരിത്രപരവുമാണ്. കള്ളപ്പണത്തെയും വ്യാജനോട്ടുകളെയും ഭീകരവാദത്തെയും ഇതിലൂടെ തടയായി. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ഭരണനേട്ടങ്ങള്‍ രാഷ്ട്രപതി വിശദീകരിച്ചു:
- അഞ്ചു കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്
- ബിപിഎല്ലുകാര്‍ക്ക് പാചകവാതകം നല്കാന് സബ്സിഡി ഉപേക്ഷിച്ചവര്‍ 1.2 കോടി
- സ്വച്ഛ് ഭാരത മിഷനില്‍ 1.4 ലക്ഷം ഗ്രാമങ്ങളും 450ലേറെ നഗരങ്ങളും 77 ജില്ലകളും മൂന്നു സംസ്ഥാനങ്ങളും ദൗത്യം പൂര്‍ത്തീകരിച്ചു
- ഇരുപത് കോടി റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു
- സാമൂഹ്യസുരക്ഷാ പദ്ധതികളിലൂടെ സംരക്ഷണം ലഭിക്കുന്നത് 13 കോടി പേര്‍ക്ക്
- ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ പോസ്റ്റല്‍ ബാങ്കുകളാക്കുന്നു
- 5.6 കോടി പേര്‍ക്ക് മുദ്രാ വായ്പയായി രണ്ടു ലക്ഷം കോടി രൂപ
- വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് ദീനദയാല്‍ അന്ത്യോദയ യോജനയിലൂടെ അനുവദിച്ചത് 16,000 കോടി രൂപ
- 11,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു
- 20 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തതു വഴി 10,000 കോടി രൂപയുടെ വൈദ്യുതി ലാഭിച്ചു
- 3.66 കോടി കര്‍ഷകര്‍ക്ക് 1.4 ലക്ഷം കോടി രൂപയുടെ ഇന്‍ഷ്വറന്‍സ്
- 12.7 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചന പദ്ധതി
- ധാന്യങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സ്വീകരിച്ച നടപടികള്‍ വിജയകരമായി.
- വനിതകള്‍ക്ക് ഒരു കോടി തൊഴിലവസരം
- ഏഴാം ശമ്പള കമ്മീഷന് നടപ്പാക്കിയതു വഴി അമ്പതു ലക്ഷം തൊഴിലാളികള്‍ക്കും 35 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം
- യുവാക്കളുടെ നൈപുണ്യവികസനത്തിനായി 50 അന്തര്‍ദ്ദേശീയ കേന്ദ്രങ്ങള്‍.
- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മീറ്റര്‍ ഗേജ് ട്രാക്കുകളെ വര്‍ഷാവസാനത്തോടെ
- ബ്രോഡ്ഗേജിലേക്ക് മാറ്റുന്നത് പൂര്‍ത്തിയാക്കും
- വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: