ന്യൂദൽഹി: റെയിൽവേ സുരക്ഷയ്ക്കായി ഒരു ലക്ഷം കോടി രൂപ കേന്ദ്ര ധനമന്ത്രി ബജറ്റിൽ നീക്കിവച്ചു. തുടര്‍ക്കഥയാകുന്ന ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണിത്. റെയിൽവേയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ മിത്ര കോച്ച് പദ്ധതി തുടങ്ങും. രാജ്യത്തെ 500 സ്റ്റേഷനുകളിൽ ലിഫ്റ്റ് സൗകര്യമൊരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
പ്രത്യേക റെയില്‍വെ ബജറ്റെന്ന സാമ്പ്രദായിക രീതി അവസാനിപ്പിച്ച ശേഷമുള്ള പ്രഥമ ബജറ്റിലാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി വന്‍തുകയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈൻ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കും. ഇതിനായി റെയിൽവേയുടെ ഓണ്‍ലൈൻ ബുക്കിംഗ് സൈറ്റായ ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സർവീസ് ചാർജ് ഒഴിവാക്കി.
3,500 കിലോമീറ്റർ പുതിയ റെയിൽപാത കമ്മീഷൻ ചെയ്യും. 2019 ഓടെ രാജ്യത്തെ എല്ലാ ട്രെയിൻ ബോഗികളിലും ബയോ ടോയ്ലറ്റുകൾ സജ്ജീകരിക്കും. 7,000 സ്റ്റേഷനുകൾ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റും. പ്രത്യേക വിനോദ സഞ്ചാര സോണുകൾ പ്രഖ്യാപിക്കും. 500 റെയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സൗഹൃദ സ്റ്റേഷനുകളാക്കും.
2019തോടുകൂടി ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാകും. ടിക്കറ്റിങ് സേവനങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: