പരവൂര്‍: പരവൂരിലും പരിസരപ്രദേശങ്ങളിലും സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നു. രണ്ടുദിവസം മുമ്പ് ബിജെപിയുടെ ഫഌക്സ് ബോര്‍ഡുകള്‍ സിപിഎം അടിച്ച് തകര്‍ത്തിരുന്നു. അതിനെതിരെ ബിജെപി നടത്തിയ പ്രതിഷേധം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം മുന്‍സിപ്പല്‍ സമിതി ജനറല്‍ സെക്രട്ടറി സനലിന്റെ ചപ്പോത്തില്‍ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിലേക്ക് സിപിഎം ക്രിമിനലുകള്‍ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയും കട അടിച്ച് തകര്‍ക്കുകയും ചെയ്തു. പ്രതിഷേധപ്രകടനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് മാരകായുധങ്ങളുമായി പ്രവര്‍ത്തകര്‍ പരവൂര്‍ ടൗണിലേക്ക് എത്തിയത്. ഈ ആയുധങ്ങള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചിരുന്നതാണ്. വന്നവരില്‍ പകുതിപ്പേരും 15 വയസിന് താഴെ പ്രായമുള്ളവരാണ്. പരവൂരില്‍ ഡിവൈഎഫ്ഐ ശക്തികേന്ദ്രങ്ങളായിരുന്ന പല സ്ഥലങ്ങളിലും യുവാക്കള്‍ ബിജെപിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ വിറളിയിലാണ് സിപിഎം ഇത്തരത്തില്‍ ഒരു ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. ആക്രമിക്കപ്പെട്ട സനല്‍ താമസിക്കുന്ന കിടക്കടംമുക്ക് എന്ന ഭാഗത്ത് നിരവധി ഡിവൈഎഫ്ഐ യുവാക്കള്‍ ബിജെപിയിലേക്ക് വന്നിരുന്നു. ഇതിന്റെ വൈരാഗ്യം കൂടിയാണ് പരവൂരില്‍ ഇത്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. മുന്‍സിപ്പാലിറ്റി ഇലക്ഷന് സ്ഥാനാര്‍ത്ഥിയായിരുന്ന സനലിനെ ആക്രമിച്ചവരായ സിപിഎം തന്നെ ഒടുവില്‍ പരവൂര്‍ നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: